തിരുവനന്തപുരം: കിഫ്‌ബിയിൽ സിഎജി ഓഡിറ്റ് നടത്തണം എന്നാണ് തന്‍റെ അഭിപ്രായമെന്ന് ധനമന്ത്രി തോമസ് ഐസക്. സർക്കാർ ഫണ്ട് നൽകുന്ന എല്ലായിടത്തും ഓഡിറ്റ് നടത്താൻ കഴിയും.
സിഎജി നിയമത്തില്‍ ഇതുതന്നെയാണ് പറയുന്നത്. കമ്പനി നിയമത്തിൽ രൂപീകരിച്ചതിൽ ആ രീതിയിലുള്ള ഓഡിറ്റും നടക്കണം. വിവാദങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
ചെന്നിത്തല കാര്യങ്ങൾ പഠിക്കാതെ ആണ് പ്രതികരിക്കുന്നത്. പേടിക്കേണ്ടത് പഞ്ചവടിപ്പാലം പണിഞ്ഞവരാണ്. കിഫ്ബിയിൽ ആവശ്യത്തിനുള്ള ജോലിക്കാർ മാത്രമേയുള്ളു. കേരളത്തിന് വലിയ നേട്ടമുണ്ടാകുന്നതാണ് ട്രാൻസ്‍ഗ്രിഡ്.
കാര്യങ്ങൾ അറിയാത്തതാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രശ്നം. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.