പാറശാല : നാൽപതടി താഴ്ചയുള്ള കിണറ്റിലെ വെള്ളത്തിലേക്കു വീണ മൂന്നര വയസ്സുകാരൻ പൈപ്പിൽ പിടിച്ചു കിടന്ന് ജീവിതത്തിലേക്ക് അത്ഭുതകരമായി മടങ്ങിയെത്തി.ഒപ്പം സമീപവാസിയുടെ നിമിഷങ്ങൾക്കകമുള്ള രക്ഷാപ്രവർത്തനവും. പൊഴിയൂർ പ്ലാങ്കാലവിള വീട്ടിൽ ക്രിസ്റ്റഫർ–മിനി ദമ്പതികളുടെ മകൻ ലിവാനോയാണ് കുരുന്നുപ്രായത്തിനപ്പുറത്തെ ധൈര്യത്തിൽ ജീവൻ തിരിച്ചുപിടിച്ചത്.
ഇന്നലെ വൈകിട്ട് ബന്ധുവീട്ടിൽ കുട്ടികളുമായി കളിച്ച് നിൽകേ പൊക്കം കുറഞ്ഞ കൈവരികൾക്ക് മുകളിലൂടെ എത്തി നോക്കവേ കീണറ്റിലേക്ക് വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഒാടിയെത്തിയ സമീപവാസി ഉടൻ കിണറ്റിലിറങ്ങി പമ്പ് സെറ്റിന്റെ പൈപ്പിൽ പിടിച്ച് നിൽകുകയായിരുന്ന കൂട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളത്തിലേയ്ക്ക് നേരെ വീണതിനാൽ പരുക്കേറ്റിട്ടില്ല.