ദിലീപ് മുഖ്യപ്രതിയായ, നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷന് ആദ്യ തിരിച്ചടി. കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന രണ്ട് അഭിഭാഷകരെ ഹൈക്കോടതി കുറ്റ വിമുക്തരാക്കി. ദിലീപിന് പുറമെ പ്രതികളായിരുന്ന രണ്ടുപേരുടെ കുറ്റം നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
അഭിഭാഷകരായ പ്രതീഷ് ചാക്കോ,രാജു ജോസഫ് എന്നിവരുടെ വിടുതൽ ഹർജികൾ പരിഗണിച്ച് കൊണ്ടാണ് കോടതി ഉത്തരവിട്ടത്. പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ തെളിവ് നശിപ്പിച്ചു എന്ന കുറ്റത്തിനാണ് കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടത്.
ഇരുവർക്കുമെതിരെയും കേസിൽ മതിയായ തെളിവുകൾ ഇല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസിൽ യഥാക്രമം പതിനൊന്നും പന്ത്രണ്ടും പ്രതികളായിരുന്നു ഇരുവരും.