സൊമാലിയയിൽ ഇരട്ട ചാവേർ ആക്രമണത്തിൽ 16 പേർ മരിച്ചു. ആക്രമത്തിൽ 50 പേർക്ക് പരിക്കേറ്റിറ്റുണ്ട്. ബൈദോവയിലെ ഹോട്ടലിലാണ് ബോംബാക്രമണം നടന്നത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രവാദ ഗ്രൂപ്പായ അൽ ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൊമാലിയയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ട്രക്ക് ബോംബിംങ് ആക്രമണത്തിന്റെ വാർഷികത്തിന്റെ തലേന്നാണ് ചാവേർ സ്‌ഫോടനമുണ്ടായത്. മൊഗാദിഷുവിലുണ്ടായ ട്രക്ക് ബോംബിംങിൽ അഞ്ഞൂറോളം പേർക്കാണ് ജീവൻ നഷ്ടമായത്. അന്നത്തെ ആക്രമണത്തിന് പിന്നിലും അൽ ഷബാബായിരുന്നു.