കൊച്ചി : മലപ്പുറത്ത് അടുത്തിടെ പ്രതിപക്ഷത്തെ മുഖ്യ ഘടകകക്ഷിയുടെ യുവജന നേതാവ് പീഡനക്കേസില്‍ അകത്തായത്തിനു പിന്നാലെ എറണാകുളത്തും പ്രതിപക്ഷത്തെ യുവ നേതാക്കളെ പ്രതിസന്ധിയിലാക്കി ലൈംഗീക - അഴിമതി ശബ്ദ രേഖകൾ പുറത്ത്.
പൊതുമരാമത് ജീവനക്കാരിയും മുൻ മന്ത്രിയുടെ ബന്ധുക്കളും തമ്മിലുള്ള അവിഹിത ഇടപാടുകൾ, ശാരീരിക, ലൈംഗീക ചൂഷണങ്ങൾ, സാമ്പത്തിക ഇടപാടുകൾ ഒക്കെയാണ് പുറത്തു പ്രചരിക്കുന്ന ക്ലിപ്പുകളിലുളളത്.
സർക്കാർ സർവ്വീസിലുള്ള ജീവനക്കാരിയും മുൻ മന്ത്രിയോട് അടുപ്പമുള്ള, അദ്ദേഹത്തിന്‍റെ മകന്‍റെ പങ്കാളിയായ യുവനേതാവും തമ്മിലാണ് ക്ലിപ്പിലെ സംസാരമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പാർട്ടി - യുവജന നേതാക്കളെ പ്രതിക്കൂട്ടിലാകുന്ന ശബ്ദരേഖ പുറത്ത് വന്നതോടുകൂടി പ്രസ്തുത ഘടകകക്ഷി നേതാക്കള്‍ പരിഭ്രാന്തിയിലാണ്. ഈ ഘടകകക്ഷിയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിഭാഗിയതയുള്ള എറണാകുളത്ത് ശബ്ദരേഖ പുതിയ വിവാദമാവുകയാണ്.
ലൈംഗീക ചുവയുള്ള സംസാരങ്ങൾക്കിടെ കോടികളുടെ സാമ്പത്തിക ഇടപാടുകൾ വകുപ്പിൽ നടന്നിരുന്നതിന്‍റെ വെളിപ്പെടുത്തലുകളും ഉണ്ട്. മന്ത്രി പുത്രന് താൽപ്പര്യമുള്ള കേസാണെന്ന്‍ സംസാരത്തിൽ യുവ നേതാവ് ജീവനക്കാരിയോട് പറയുന്നതും ക്ലിപ്പിലുണ്ട്.
പാര്‍ട്ടി നേതാക്കളായ കരാറുകാരന് വഴിവിട്ട് സഹായം നൽകണമെന്നും മന്ത്രി പുത്രന് താൽപ്പര്യമുണ്ടെന്നും നേതാവ് ഉദ്യോഗസ്ഥയോട് പറയുന്ന ശബ്ദരേഖ വിവാദമാവുകയാണ് .