കണ്ണൂര്‍: പരിയാരത്ത് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏമ്പേറ്റ് സ്വദേശികളായ വാസു (62), കുഞ്ഞിരാമന്‍ (74), മോഹനന്‍ (54) എന്നിവരെയാണ് പോക്സോ ചുമത്തി പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് പേരും വിദ്യാർത്ഥിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതി. 2017 ഏപ്രിൽ മാസത്തിൽ പല ദിവസങ്ങളിലായി പ്രതി വാസു വിദ്യാർത്ഥിയെ എമ്പേറ്റിലെ തന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു.
വിദ്യാർത്ഥിയുടെ ബന്ധു കൂടിയായ കുഞ്ഞിരാമൻ ഇക്കഴിഞ്ഞ ജൂൺ 24 നാണ്സ്വന്തം വീട്ടിൽ വച്ച് പീഡനത്തിരയാക്കിയത്.ഓഗസ്റ്റ് ഏഴിന് രാവിലെ പ്രതി മോഹനൻ വിദ്യാർത്ഥിയെ റോഡരികിലെ കാട്ടിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിലുണ്ട്.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മാവനാണ് ആദ്യം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.