കൊല്ലം : അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയും ഭർത്താവ് സൂരജുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂരജിന്റെ മാതാപിതാക്കള്‍. എന്നാൽ അതൊന്നും ഗൗരവമുള്ളതല്ലെന്നും സൂരജിന്‍റെ കുടുംബം കൂട്ടിച്ചേർത്തു.
മകന്‍ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പിതാവ് സുരേന്ദ്രന്‍ പറഞ്ഞു. ആദ്യം പാമ്പ് കടിയേറ്റത് കിടപ്പുമുറിയിലല്ല, മുറ്റത്ത് വച്ചാണെന്നും ഇവർ പറയുന്നു. ഉത്രയുടെ വീട്ടുകാരുടെ ആരോപണം തെറ്റെന്നും മാതാവ് രേണുകയും പറയുന്നു.
അതെസമയം സൂരജ് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും മാതാപിതാക്കള്‍ പറഞ്ഞു.വീട്ടില്‍ മുമ്പും പാമ്പുകളെ കണ്ടിട്ടുണ്ടെന്നും അന്നൊക്കെ പാമ്പുപിടുത്തക്കാര്‍ വന്നിട്ടുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു. സൂരജും ബന്ധുവായ പാമ്പുപിടുത്തക്കാരനം അടക്കം നാല് പേര്‍ കസ്റ്റഡിയിലാണ്.