Advertisment

വട്ടിയൂർക്കാവിൽ ജ്യോതിയോ വീണയോ ? വട്ടിയൂർക്കാവിൽ വനിത ഉറപ്പിച്ചതോടെ വിഷ്ണുനാഥ് കുണ്ടറിയിലേക്ക് ! കുണ്ടറയിൽ എറിക് സ്റ്റീഫനായി നിൽക്കുന്നത് രാഹുൽ ഗാന്ധി തന്നെ. നിലമ്പൂരിൽ വിവി പ്രകാശും കൽപ്പറ്റയിൽ ടി സിദ്ദീഖും സീറ്റ് ഉറപ്പിച്ചു. തവനൂരിൽ ഫിറോസ് കുന്നുപറമ്പൻ തന്നെ. പട്ടാമ്പിയിൽ കെഎസ്ബിഎ തങ്ങളെ വെട്ടി യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി ! ആര്യാടൻ ഷൗക്കത്തിന് ഡിസിസി പ്രസിഡൻ്റ് പദവി ? ആറു സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിന് തലവേദന

New Update

തിരുവനന്തപുരം: തര്‍ക്കം തുടരുന്ന ആറ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍. വട്ടിയൂര്‍കാവില്‍ വീണ്ടും ജ്യോതി വിജയകുമാറിനെ പരിഗണിക്കുകയാണ്.

Advertisment

publive-image

പി സി വിഷ്ണുനാഥ്, ജ്യോതി വിജയകുമാർ, വീണ നായർ

കോൺഗ്രസിൻ്റെ സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന ആരോപണം മറികടക്കാനാണ് പുതിയ നീക്കം. ഇതോടെ പി സി വിഷ്ണുനാഥ് കുണ്ടറയിലേക്ക് മാറേണ്ടി വരും.

വട്ടിയൂര്‍കാവില്‍ വനിതാ സ്ഥാനാര്‍ഥിയെന്നതാണ് പുതിയ നിര്‍ദേശം. ഇതോടെ നേരത്തെ പട്ടികയില്‍ നിന്നും പുറത്തായ ജ്യോതി വിജയകുമാറിന്റെ പേര് പരിഗണനയിലേക്ക് വന്നു. പക്ഷേ പ്രാദേശികമായ എതിര്‍പ്പ് എങ്ങനെ മറികടക്കുമെന്ന ചോദ്യം ബാക്കിയാവുന്നു.

 

publive-image

റിയാസ് മുക്കോളി

അതിനിടെ യൂത്ത് കോൺഗ്രസ് നേതാവ് വീണ നായരുടെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. പ്രദേശവാസി എന്നതും ചെറുപ്പം തന്നതും വീണയെ തുണച്ചേക്കും.

publive-image

ഫിറോസ് കുന്നുംപറമ്പില്‍

തവനൂര്‍ വേണ്ടെന്ന് പറഞ്ഞ റിയാസ് മുക്കോളിയാണ് പട്ടാമ്പിയിലേക്ക് പുതുതായി പരിഗണപ്പെടുന്നത്. ഇതോടെ നേരത്തെ ലിസ്റ്റില്‍ നിന്ന് പുറത്തായ ഫിറോസ് കുന്നുംപറമ്പില്‍ വീണ്ടും തവനൂരിലെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. തവനൂരില്‍ ഇ മുഹമ്മദ് കുഞ്ഞിയും പട്ടാമ്പിയില്‍ കെഎസ്ബിഎ തങ്ങളും അവകാശ വാദത്തില്‍ ഉറച്ച് നില്‍ക്കുന്നത് ഇപ്പോഴും നേതൃത്വത്തിന് തലവേദനയായി തുടരുകയാണ്.

നിലമ്പൂരില്‍ വി വി പ്രകാശും കല്‍പറ്റയില്‍ സിദ്ദിഖും ഏതാണ്ട് സീറ്റ് ഉറപ്പിച്ചു. നിലമ്പൂരിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന ആര്യാടന്‍ ഷൌക്കത്തിന് മറ്റ് പദവികള്‍ നല്‍കി സമവായത്തിലേക്ക് എത്തിക്കാനാണ് ഇപ്പോഴത്തെ നീക്കം.

Advertisment