Advertisment

എസ്.എന്‍.ഡി.പിയെ തകര്‍ക്കാന്‍ സംഘ്പരിവാര്‍ അയച്ച ചാവേറുകളാണ് സുഭാഷ് വാസുവും ടി.പി. സെന്‍കുമാറുമെന്ന് വെള്ളാപ്പള്ളി നടേശന്‍

New Update

ആലപ്പുഴ: സുഭാഷ് വാസുവിന്‍റെയും ടി.പി. സെന്‍കുമാറിന്‍റെയും പിന്നില്‍ സംഘ്പരിവാറാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പിയെ തകര്‍ക്കാന്‍ സംഘ്പരിവാര്‍ അയച്ച ഈ ചാവേറുകള്‍ സ്വയം ബോംബ് പൊട്ടി മരിക്കുകയായിരുന്നു.

Advertisment

publive-image

നുഴഞ്ഞുകയറി എസ്.എന്‍.ഡി.പിയെ തകര്‍ക്കുകയെന്ന സംഘ്പരിവാര്‍ ലക്ഷ്യം ഇതോടെ ദയനീയമായി പരാജയപ്പെട്ടുവെന്ന് അദ്ദേഹംപറഞ്ഞു. ചുരുക്കപ്പേരിന് അപ്പുറം എസ്.എന്‍.ഡി.പിയെ കുറിച്ച്‌ സെന്‍കുമാറിന് ഒന്നുമറിയില്ല. മുഴുവന്‍ പേര് തെറ്റാതെ പറയാന്‍പോലും കഴിഞ്ഞെന്നും വരില്ല. ഒരു വര്‍ഷത്തിനുള്ളിലാണ് ഇദ്ദേഹം എസ്.എന്‍.ഡി.പിയില്‍ അംഗത്വം എടുത്തത് പോലും.

സുഭാഷ് വാസുവിന് സമുദായ അംഗങ്ങളുടെയിടയില്‍ ഒരു സ്വാധീനവും ഇല്ലെന്നുള്ളതിന്‍റെ ഏറ്റവും വലിയ തെളിവാണ് മാവേലിക്കര യൂണിയന്‍ പിരിച്ചുവിട്ട് അഡ്മിനിസ്േട്രറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയപ്പോള്‍ 110 ശാഖകളിലൊന്നില്‍പോലും ചെറുചലനം പോലുമുണ്ടായില്ലെന്നതെന്ന് അദ്ദേഹം പറഞ്ഞു.

vellapally critized
Advertisment