Advertisment

വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.

Advertisment

publive-image

വട്ടിയൂര്‍ക്കാവില്‍ അടക്കം ഇത്തരം ക്രമക്കേട് നടന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും ടീക്കാറാംമീണ പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു രാഷ്ട്രീയം കാണും. എന്നാല്‍, തെരഞ്ഞെടുപ്പു സമയത്ത് ഉദ്യോഗസ്ഥര്‍ക്കു രാഷ്ട്രീയം പാടില്ല. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപിയുടെയും മറ്റിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പരാതി ലഭിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.

ഒരു ബൂത്തില്‍ നിന്ന് 25 മുതല്‍ 40 വരെ വോട്ടര്‍മാരെ ഒഴിവാക്കിയതായി ചൂണ്ടിക്കാട്ടി ബിജെപി വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം പ്രസിഡന്‍റ് എസ്. ജയചന്ദ്രന്‍റെ നേതൃത്വത്തിലാണു പരാതി നല്‍കിയത്.

Advertisment