ഇന്തോനേഷ്യ: താൻ കാറ്റ് വീശിയപ്പോഴാണ് ഗര്ഭിണിയായെന്നാണ് യുവതിയുടെ വാദം. വീട്ടിലെ സ്വീകരണ മുറിയിൽ ഇരിക്കുകയായിരുന്നു യുവതി. എന്നാൽ താൻ പ്രാർത്ഥന കഴിഞ്ഞ് കമിഴ്ന്നു കിടക്കുകയായിരുന്നു. പെട്ടെന്ന് വീടിനെ തഴുകി ശക്തിയായി കാറ്റടിച്ചു. കാറ്റ് യോനിയിലൂടെ ഉള്ളിൽ പ്രവേശിച്ചു. 15 നിമിഷങ്ങൾക്കുള്ളിൽ വയറിൽ വേദന അനുഭവപ്പെട്ടു. വേദന കടുക്കാൻ തുടങ്ങി.
പെട്ടെന്ന് തന്നെ അടുത്തുള്ള കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ച സ്ത്രീ, അവിടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു അത്രേ. ഈ അപൂർവ വാദം ഉന്നയിച്ച യുവതിയുള്ളത് തെക്കൻ ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവയിലെ സിൻജോർ പട്ടണത്തിലാണ്.
ഇവരുടെ പേര് സിതി സൈന എന്നാണ്. കുഞ്ഞിന് 2.9 കിലോ തൂക്കമുണ്ട്. ഒരുപക്ഷേ പ്രസവ വേദന വരുന്നത് വരെ താൻ ഗർഭിണിയാണെന്ന് അറിയാത്ത അവസ്ഥയിലാവും യുവതി ജീവിച്ചത് എന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ഇതിനു പറയുന്നത് ക്രിപ്റ്റിക് പ്രെഗ്നൻസി എന്നാണ്.