Advertisment

മദ്യം തലക്ക് പിടിച്ചപ്പോള്‍ ഒളിച്ചു കളിക്കണമെന്ന് മോഹം ; കാമുകന്‍ സ്യൂട്ട്‌കേസില്‍ കയറി ഒളിച്ചു , കാമുകി പുറത്തുനിന്ന് പൂട്ടി ; ഒടുവില്‍ യുവാവിന് ദാരുണാന്ത്യം

New Update

ഫ്ലോറിഡ : ആണ്‍സുഹൃത്തിനെ സ്യൂട്ട്കേസില്‍ പൂട്ടിയിട്ട് മരിക്കാന്‍ അനുവദിച്ച കേസില്‍ യുവതി അറസ്റ്റില്‍. കൊലപാതകമല്ലെന്നും സുഹൃത്തുക്കള്‍ ഒളിച്ചുകളിച്ചതാണെന്നുമാണ് കേസില്‍ അറസ്റ്റിലായ യുവതിയുടെ വാദം. അമേരിക്കയിലെ ഫ്ലോറിഡയിലാണു സംഭവം.

Advertisment

publive-image

സ്യൂട്ട്കേസിനുള്ളിലായ യുവാവിന്റെ കരച്ചില്‍ യുവതി റെക്കോര്‍ഡ് ചെയ്തിട്ടുമുണ്ട്. 42 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ യുവതിക്കും 42 വയസ്സു തന്നെയാണ്. കൊലപാതകക്കുറ്റം ചുമത്തിയാണ് യുവതി അറസ്റ്റിലായിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് യുവതി അടിയന്തര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഫോണ്‍ നമ്പരില്‍ വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സാറ ബൂണ്‍ എന്നാണ് യുവതിയുടെ പേര്. തന്റെ ആണ്‍സുഹൃത്ത് കൊല്ലപ്പെട്ടു എന്നായിരുന്നു യുവതിയുടെ ഫോണ്‍ സന്ദേശം. തലേന്നു രാത്രി ഇരുവരും നന്നായി മദ്യപിച്ചിരുന്നത്രേ. അപ്പോഴാണ് പിറ്റേന്ന് ‘ ഒളിച്ചുകളിച്ചാലോ ’ എന്ന ആശയം ഇരുവര്‍ക്കുമുണ്ടാകുന്നത്.

യുവാവ് സ്യൂട്ട്കേസില്‍ ഒളിച്ചിരുന്നാല്‍ ഗംഭീരമാകും എന്നും ഇരുവര്‍ക്കും തോന്നി. ഈ പദ്ധതിയുടെ ഭാഗമായാണ് യുവാവ് സ്യൂട്ട് കേസില്‍ ഒളിച്ചിരുന്നതെന്നാണ് യുവതി പറയുന്നത്. ഒളിച്ചുകളിയുടെ ഭാഗമായി യുവാവിനെ സ്യൂട്ട്കേസിനുള്ളിലാക്കി പൂട്ടിയത് താനാണെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്.

അതിനുശേഷം താന്‍ മുകളിലത്തെ മുറിയില്‍ ഉറങ്ങാന്‍ പോയെന്നും യുവതി പറയുന്നു. പിറ്റേന്നു രാവിലെ ഉണര്‍ന്നപ്പോള്‍ യുവാവിന്റെ പ്രതികരണം ഇല്ലാതെ വന്നതോടെയാണ് മരിച്ചെന്നു മനസ്സിലായത്. എന്നാല്‍ യുവതിയുടെ വാദം പൂര്‍ണമായും ശരിയല്ലെന്നാണ് പൊലീസ് പറയുന്നത്.

ഒരു നീല സ്യൂട്ട്കേസില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ലഭ്യമാണെന്നാണ് പൊലീസ് പറയുന്നത്. യുവാവ് സഹായത്തിനുവേണ്ടി നിലവിളിക്കുന്നതും തനിക്ക് ശ്വസിക്കാനാകുന്നില്ലെന്നു പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്. യുവാവിന്റെ കരച്ചില്‍ കേട്ട് യുവതി ചിരിക്കുകയാണ്. എന്നെ വഞ്ചിക്കുന്നതിന് ഇതാണ് ഞാന്‍ നിനിക്കു കാത്തുവച്ചിരിക്കുന്ന ശിക്ഷ എന്ന് യുവതി പറയുന്നതും വിഡിയോയില്‍ വ്യക്തമാണെന്നും പൊലീസ് പറയുന്നു.

lover arrest suitcase murder youth murder
Advertisment