Advertisment

ഇന്ത്യയില്‍ നിന്ന് ലോകകപ്പ് വേദി മാറ്റുമെന്ന് ഐ.സി.സി: 160 കോടി രൂപ ഡിസംബര്‍ 31ന് ഉള്ളില്‍ അടച്ചില്ലെങ്കില്‍ 2021ലെ ചാമ്പ്യന്‍സ് ട്രോഫി വേദിയും, 2023ലെ ഏകദിന ലോകകപ്പ് വേദിയും ഇന്ത്യയില്‍ നിന്ന് മാറ്റും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: ഇന്ത്യ ആതിഥ്യം വഹിച്ച 2016ലെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യ വേദിയായപ്പോള്‍ നികുതിയിനത്തില്‍ ഐ.സി.സിക്കു സംഭവിച്ച 160 കോടി രൂപയുടെ നഷ്ടം ബി.സി.സി.ഐ നികത്തണമെന്ന് നിര്‍ദ്ദേശം. ഡിസംബര്‍ 31ന് ഉള്ളില്‍ ഈ തുക അടച്ചില്ലെങ്കില്‍ 2023ലെ ഏകദിന ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ ഇന്ത്യയില്‍നിന്ന് മാറ്റുമെന്നും ഐ.സി.സി മുന്നറിയിപ്പു നല്‍കി. മാത്രമല്ല, ഐ.സി.സി അംഗരാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍നിന്ന് മേല്‍പ്പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഭീഷണിയുണ്ട്. ഈ തുക ഡിസംബര്‍ 31ന് ഉള്ളില്‍ അടച്ചില്ലെങ്കില്‍ 2021ലെ ചാമ്പ്യന്‍സ് ട്രോഫി വേദിയും, 2023ലെ ഏകദിന ലോകകപ്പ് വേദിയും ഇന്ത്യയില്‍ നിന്നു മാറ്റുമെന്ന മുന്നറിയിപ്പും ഐ.സി.സി നല്‍കിയിട്ടുണ്ട്. മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ ശശാങ്ക് മനോഹറാണ് നിലവില്‍ ഐ.സി.സി അധ്യക്ഷന്‍.

publive-image

2016ലെ ട്വന്റി20 ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് നികുതിയിളവു ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഈ സമയത്ത് ഐ.സി.സിയുടെ ബ്രോഡ്കാസ്റ്റിങ് പങ്കാളിയായിരുന്ന സ്റ്റാര്‍ ടിവി, നികുതി കുറച്ചാണ് ഐ.സി.സിക്ക് നല്‍കാനുള്ള തുക അടച്ചത്. എന്നാല്‍, ലോകകപ്പുമായി ബന്ധപ്പെട്ട് നികുതിയിളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാതിരുന്നതോടെ ഈ തുക ഐ.സി.സിക്കു നഷ്ടമായി എന്നാണ് വാദം. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റിന് ആതിഥ്യം വഹിച്ച ഇന്ത്യ, ആ തുക നഷ്ടപരിഹാരമായി നല്‍കണമെന്നും ഐസിസി ആവശ്യപ്പെടുന്നു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ സിംഗപ്പൂരില്‍ നടന്ന ഐ.സി.സി ബോര്‍ഡ് മീറ്റിങ്ങില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

Advertisment