തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ എൻജിനീയറിംഗ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന യുവജന കമ്മിഷന്‍ കേസെടുത്തു. മാതാവിന്റെയും സഹപാഠികളുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കമ്മിഷൻ പൊലീസിനോട് ആവശ്യപ്പെട്ടു.
സിഇടിയിലെ വിദ്യാർഥി രതീഷ്കുമാറിനെയാണ് കോളജ് ഹോസ്റ്റലിലെ ശൗചാലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. രതീഷ്കുമാറിനെ കഞ്ചാവ് മാഫിയ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇക്കാര്യം പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചിരുന്നില്ലെന്നും അവർ ആരോപിച്ചു.
വെള്ളിയാഴ്ച മുതലാണ് രതീഷിനെ കാണാതായത്. തിരുവനന്തപുരം എൻജിനീയറിംഗ് കോളജിലെ (സിഇടി) ഒന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.