മാവേലിക്കര: പരുമല പമ്പ കോളേജില്‍ 1996 ലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മകനെതിരെ ചാനല്‍ ചര്‍ച്ചയില്‍ മോശം പരാമര്‍ശം നടത്തിയ സി.പി.എം. നേതാവിനെതിരെ വിദ്യാര്‍ഥിയുടെ പിതാവ് കോടതിയെ സമീപിച്ചു.
കൊല്ലപ്പെട്ട അനു പി.എസിന്റെ പിതാവ് മാന്നാര്‍ സ്വദേശി ശശി പി.സിയാണ് അഡ്വ. പ്രതാപ് ജി. പടിക്കല്‍ മുഖേന സി.പി.എം. നേതാവായ വൈശാഖനെതിരെ മാവേലിക്കര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കോളജിലെ എ.ബി.വി.പി പ്രവര്‍ത്തകരായിരുന്ന അനു പി.എസ്, കിം കരുണാകരന്‍, സുജിത്ത് എന്നിവരാണ് 1996 സെപ്റ്റംബര്‍ 17നുണ്ടായ സംഘര്‍ഷത്തില്‍ പമ്പാ നദിയില്‍ കൊല്ലപ്പെട്ടത്.
കേസിന്റെ അന്വേഷണ വേളയില്‍ സി.പി.എമ്മുകാരായ പ്രതികളെ രക്ഷിക്കാൻ പോലീസ് കേസ് അന്വേഷണം അട്ടിമറിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. 21ന് സ്വകാര്യ ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ സി.പി.എം. പ്രതിനിധിയായി പങ്കെടുത്ത വിശാഖന്‍ കൊല്ലപ്പെട്ടവരെ മോശമായി ചിത്രീകരിച്ചതിനെതിരെയാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. വാദി ഭാഗത്തിനായി പ്രതാപ് ജി. പടിക്കല്‍, ശ്രീദേവി പ്രതാപ്, ശില്‍പാശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.