Advertisment

ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ നൂറുകണക്കിന് പേര്‍ നല്‍കിയത് തെറ്റായ വിലാസം; ഒളിവിൽ പോയവരെല്ലാം ഉടൻ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

New Update

ദില്ലി: രൂപമാറ്റം വന്ന കൊറോണ വൈറസിന്‍റെ ഭീഷണി നിലനിൽക്കേ ബ്രിട്ടണിൽ നിന്ന്

മടങ്ങിയെത്തിയ നൂറുകണക്കിന് പേരാണ് തെറ്റായ വിലാസം നൽകി രാജ്യത്ത് മുങ്ങിയത്.

Advertisment

publive-image

ഒരു മാസത്തിനിടെ വന്നവരെയെല്ലാം പരിശോധിക്കാനായിരുന്നു കേന്ദ്രസർ‍ക്കാരിന്‍റെ നിർദ്ദേശം.പൊലീസ് അന്വേഷണം ഊർജിതമാണെന്നും സംസ്ഥാനത്ത് ഒളിവിൽ പോയവരെല്ലാം ഉടൻ കണ്ടെത്തുമെന്നും മഹാരാഷ്ട്രാ ആരോഗ്യമന്ത്രി പറഞ്ഞു

നവംബർ 25 മുതൽ ഡിസംബർ 23വരെ ബ്രിട്ടണിൽ നിന്ന് 33000 ഇന്ത്യക്കാർ തിരികെയെത്തിയെന്നാണ്കണക്ക്. ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് പുതിയ ആശങ്കയായ സാഹചര്യത്തിലാണ് ഒരുമാസത്തിനിടെഎത്തിയവർക്കെല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്താൻ നിർദ്ദേശിച്ചത്.

വന്നവരെ അന്വേഷിച്ച് പോയപ്പോഴാണ് ഗുരുതര പ്രശ്നം വെളിപ്പെട്ടത്. വീടുകളിലേക്ക് മടങ്ങിയ നൂറ്കണക്കിന് പേർ തെറ്റായ മേൽവിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്കിൽ നൽകിയത്.

പഞ്ചാബിൽ 2500ഓളം പേർ,കർണാടകത്തിൽ 570,തെലങ്കാനയിൽ 279,മഹാരാഷ്ട്രയിൽ

109,ഒഡീഷയിൽ 27 എന്നിങ്ങനെ പോവുന്നു പട്ടിക.രോഗവ്യാപനത്തിന്‍റെ തോത് കൂടുതലാണ് പുതിയവൈറസിലെന്നാണ് അനുമാനം.

briten
Advertisment