Advertisment

തുടങ്ങാനെളുപ്പം നിര്‍ത്താന്‍ കഴിയില്ലെന്ന അവസ്ഥ; ആര്‍ക്കും ആരോടും നോ പറയാന്‍ കഴിയില്ലെന്നത്‌ വ്യക്തിത്വ വൈകല്യമല്ലേ ? പുസ്‌തകത്തിനും പേനയ്‌ക്കുമൊപ്പം ആയുധം കൊണ്ടു നടക്കുന്ന ഇന്നത്തെ യുവ മനസിനെ തിരുത്തേണ്ടത്‌ സകലരുടേയും ചുമതലയാണ്‌... പ്രണയം യുദ്ധമല്ല ! (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ആത്മസത്തയുടെ അവിഭാജ്യഘടകമായിരിയ്‌ക്കണം അഹിംസയെന്ന്‌ ഉദ്‌ബോധിപ്പിച്ച ഗാന്ധിജിയുടെ നാട്ടില്‍ ഓരോ ദിവസവും സംഭവിക്കുന്ന ഞെട്ടിയ്‌ക്കുന്ന ക്രൂരകൃത്യങ്ങള്‍ എന്തുകൊണ്ട്‌ എന്ന്‌ നാമെല്ലാം ചിന്തയ്‌ക്ക്‌ വിധേയമാക്കണം. അടിച്ചമര്‍ത്താനും പിടിച്ചടക്കാനും പിടിച്ചുവാങ്ങാനും അന്യരെ നിഗ്രഹിച്ചില്ലാതാക്കാനും ശ്രമിയ്‌ക്കുന്ന തലമുറയെ എന്തു പറഞ്ഞ്‌ വിശേഷിപ്പിക്കും ?

തിരികെ നടക്കാനും മാറ്റിച്ചിന്തിക്കാനും മറ്റുള്ളവരെ ആദരിക്കാനും ഇനിയെങ്കിലും തയ്യാറാകേണ്ടേ ? ഈ ലോകത്തില്‍ സകല മനുഷ്യര്‍ക്കും സകല വിധ ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള വിശുദ്ധമായ പരിതസ്ഥിതിയും പരിസ്ഥിതിയും ഉറപ്പാക്കണ്ടേ ? സമാധാനവും സൈ്വര്യജീവിതവും മറ്റെന്തിനേക്കാളും വിലപ്പെട്ടതല്ലേ ? ജീവിക്കനുള്ള അവകാശത്തെ നിഷേധിക്കുന്നവരോടുള്ള സമീപനത്തിലും മാറ്റം വരേണ്ടേ ?

അകാലത്തില്‍ മരണപ്പെട്ടവരുടെ ഗദ്‌ഗദം തുടര്‍ സമൂഹത്തിന്റെ ആണിക്കല്ലിളക്കുമെന്നറിയണം. അവകാശങ്ങളും ആദരവും സ്‌നേഹവും അംഗീകാരവുമൊക്കെ അടിച്ചമര്‍ത്തി പിടിച്ചുവങ്ങേണ്ടതാണെന്ന്‌ എന്ന്‌ മുതല്‍ക്കാണ്‌ നാം തെറ്റിദ്ധരിച്ചതെന്നും ചിന്തിക്കുന്നത്‌ ഉചിതമാകും.

കുടുംബം:

ഭാഷകള്‍ക്കും കാലദേശങ്ങള്‍ക്കുമപ്പുറം ആര്‍ക്കു വായിക്കാവുന്ന ലളിതവും സുന്ദരവുമായ പാഠമാണ്‌ മാതൃകയുടേത്‌. വിവാഹവും കുടുംബാധിഷ്‌ഠിത ചുറ്റുപാടുകളും സമൂഹത്തിന്റെ ആത്മവിശ്വാസത്തിനുള്ള അടിസ്ഥാന പാഠമാകേണ്ടതാണ്‌. കുടുംബമാണ്‌ ആദ്യത്തേതും അത്യന്തികവുമായ വിദ്യാലയം. കുടുംബത്താണ്‌ സകലവിധ സദ്‌ഗുണങ്ങളും വിളങ്ങേണ്ടതും വിളയേണ്ടതും. ഒരു സമൂഹത്തിന്റെ കൊച്ചുപതിപ്പാണ്‌ കുടുംബം.

സമൂഹത്തോടും സമൂഹത്തിലായിരിക്കേണ്ട സാഹചര്യങ്ങളോടും വേണ്ടത്ര മുന്‍സൂചനകളുടെ സൂക്ഷിപ്പുകേന്ദ്രമാണ്‌ കുടുംബം. സൗഹൃദങ്ങളുടെ ആഴവും നിഷ്‌കളങ്കതയും പരസ്‌പര ബഹുമാനവും കുടുംബത്തിന്‍ നിന്ന്‌ പഠിക്കേണ്ടതാണ്‌. മനുഷ്യത്വത്തിനും ജീവിക്കാനുള്ള അവകാശത്തിനും ആണ്‍പെണ്‍ വ്യത്യാസമില്ല. ആഗ്രഹിയ്‌ക്കുന്നതെല്ലാം ലഭിക്കുന്ന ഇടമായിട്ടു കുടുംബം മാറരുത്‌.

ദുശ്ശാഠ്യം നല്ലതിലേയ്‌ക്കുള്ള സഞ്ചാരമല്ല. അതിരുകളുള്ളതാണ്‌ സ്വാതന്ത്ര്യമെന്നും തലമുറ അറിയണം. ആരെയും നോവിയ്‌ക്കാതെ സ്വയം ജീവിച്ചു വളരാനുള്ള സാഹചര്യത്തെക്കുറിച്ച്‌ മക്കളെ ബോധ്യപ്പെടുത്തണം. വൈവിധ്യങ്ങളാണ്‌ സൗന്ദര്യത്തിനാധാരം. വ്യതിരിക്തമായ വ്യക്തിത്വ മികവാണ്‌ സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്കു നിദാനം. വിജയത്തിലേയ്‌ക്കുള്ള വ്യവസ്ഥകളാണ്‌ വിജയത്തേക്കാള്‍ പ്രധാനമെന്ന്‌ വരുംതലമുറയെ ബോധ്യപ്പെടുത്തണം. സ്വന്തം ആഗ്രഹങ്ങളും കഴിവുകളും തമ്മിലുള്ള വ്യത്യാസം സ്വയം ബോധ്യപ്പെടുത്തുന്നതിലേയ്‌ക്ക്‌ കുടുംബത്തു തന്നെ ബോധനമുണ്ടാകണം.

മത്സരമാകാം; പക്ഷെ ഫലം വിജയം മാത്രമല്ല പരാജയം കൂടിയാകാം എന്നൊരു മനോബലം രൂപപ്പെടുത്താനും ഭാവി തലമുറയ്‌ക്ക്‌ ആകണം. കുടുംബത്തു പിറന്നവന്‌ ചെയ്യുവാനാകുന്നതിന്‌ പരിമിതികളും പരിചിന്തനങ്ങളുമുണ്ടാകണം. വ്യക്തിത്വ വികാസത്തിന്‌ ഏറ്റം പറ്റിയ ഇടം കുടുംബം തന്നെ. ന കൊണ്ട്‌ നിറഞ്ഞവനെ (നിറഞ്ഞവളെ) രൂപപ്പെടുത്തുന്നതില്‍ കുടുംബമാണ്‌ സര്‍വകാലാശാലയെന്ന്‌ പറയാം.

അമ്മയ്‌ക്ക്‌ അച്ഛനോടും അച്ഛന്‌ മുത്തച്ഛനോടും അമ്മയ്‌ക്ക്‌ മുത്തശ്ശിയോടും ഇവര്‍ക്കെല്ലാവര്‍ക്കും മക്കളോടും കൊച്ചുമക്കളോടുമുള്ള ആര്‍ദ്രമായ ഒരു സ്‌നേഹവായ്‌പുണ്ട്‌. അതൊരു പാഠമല്ല; പാഠപുസ്‌തകമാണ്‌. ഈ പുസ്‌തകത്തില്‍ സമൂഹത്തിലേയ്‌ക്കുള്ള പുറപ്പാടിനുള്ള കുറിപ്പുകള്‍ ആലേഖനം ചെയ്‌തിട്ടുണ്ടാകും.

ഒറ്റപ്പെടല്‍:

ആധുനികതയുടെ ഏറ്റം വലിയ ദുരവസ്ഥയാണ്‌ ഏകാന്തത. കളിക്കൂട്ടുകാരും കളിക്കളവും കളികളുമെല്ലാം സ്‌മാര്‍ട്ട്‌ഫോണ്‍ ഏറ്റെടുത്തുകഴിഞ്ഞു. ഏകാന്തതയുടെ തടവറയില്‍ ഏകാന്തമായിരുന്നു സംവദിക്കുന്നത്‌ സംഭവിക്കന്‍ പാടില്ലാത്തതിലേയ്‌ക്കുള്ള നാക്കങ്ങളാകാം. ബാറ്റ്‌ ചെയ്യുന്നതും ബൗള്‍ ചെയ്യുന്നതും ഓടുന്നതും സിക്‌സര്‍ അടിക്കുന്നതും സെഞ്ച്വറി അടിക്കുന്നതും സ്വയം തന്നെ... റഫറിയും സ്വന്തം വിരല്‍ തന്നെ ! കളിക്കുന്നതും ഗോളടിക്കുന്നതും സ്വയമാകുമ്പോള്‍ പരാജയപ്പെടാന്‍ ആര്‍ക്കാണ്‌ കഴിയുക?

മനസ്സിന്റെ തുറവിയും തുറക്കാനുള്ള ഇടവും നഷ്‌ടമാകുന്ന ഇന്നിന്റെ സാഹചര്യത്തില്‍ ഒറ്റയാള്‍ പട്ടാളം ശക്തി പ്രാപിക്കുന്നുവെന്നത്‌ സാധാരണമല്ലെ? ഒഴുക്കില്ലാത്ത ജലത്തില്‍ അഴുക്കടിഞ്ഞുകൂടുമെന്നാര്‍ക്കാണറിയാത്തത്‌. അലസന്റെ മനസ്സ്‌ സാത്താന്റെ പണിപ്പുരയാകുന്നതും സ്വാഭാവികം?

പണ്ടൊക്കെ സൗഹൃദത്തിന്‌ അവസരമുണ്ടായിരുന്നു. ഒപ്പം പങ്കിട്ടു വളരുന്നതിന്റെ ആഴവും പരപ്പും ആസ്വദിച്ചിരുന്നു. നാലുപേര്‍ക്കിരിക്കാവുന്ന സ്‌കൂള്‍ബെഞ്ചില്‍ ആറുപേര്‍ അഡ്‌ജസ്റ്റ്‌ ചെയ്‌ത്‌ ഇരുന്നിരുന്ന കാലം ഓര്‍മ്മായാകുന്നതും ഇന്നത്തെ സാധാരണത്വമാകുന്നു. തനിച്ചു മത്സരിച്ച്‌ തനിച്ചു ജയിക്കുന്ന ഒരു സ്വാര്‍ത്ഥ മനസ്സ്‌ ഇന്നത്തെ തലമുറയില്‍രൂപം കൊള്ളുന്നതിനോട്‌ മുതിര്‍ന്നവരും അദ്ധ്യാപകരും മനശാസ്‌ത്രജ്ഞരും ക്രിയാത്മകമായി പ്രതികരിക്കണം.

മനസ്സ്‌ തുറക്കാത്ത ശാന്തത സ്‌ഫോടനാത്മകതയുടെ പ്രതീകമാണെന്ന്‌ അറിയുക. ശ്രദ്ധിക്കുക, സുഹൃത്തിനെ പഠിച്ചാല്‍ അപരനെ അറിയാമെന്നുള്ള സാധാരണ തത്വം ഇന്ന്‌ പ്രായോഗികമാണോ ? കാരണം തുറക്കാത്ത മനസ്സിന്റെ ജാലക വുമായി അടുത്തിരിക്കുന്ന പരിചയ മില്ലാത്തവരായി നാമൊക്കെ സമൂഹത്തില്‍ ഒറ്റയ്‌ക്ക്‌ ഓടുകയാണിന്ന്‌; ഞെട്ടിക്കുന്ന വാര്‍ത്തയില്‍ നിന്നാണ്‌ ജാലകവാതില്‍ തുറന്നെടുക്കുന്നത്‌ !

പഠനമുറി:

നമ്മുടെ പഠനമുറികളില്‍ വിദ്യാര്‍ത്ഥികളെ ആഴത്തില്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പാഠ്യപദ്ധതിയിലെ പെര്‍ഫോമന്‍സും ഇന്റലിജന്‍സും മാത്രം കരുതലായി എടുക്കാതെ ഓരോരുത്തരിലെയും മനുഷ്യന്‍ എത്രമാത്രം സജീവമാണെന്ന്‌ പഠിക്കണം. ക്യാമ്പസ്സുകളിലെ സൗഹൃദത്തിന്റെ റേഞ്ചും നിരീക്ഷിയ്‌ക്കണം. വിദ്യാര്‍ത്ഥികളെ വ്യക്തിപരമായി നിരീക്ഷിയ്‌ക്കാനുള്ള ജാഗ്രത അദ്ധ്യാപകരിലുണ്ടാകണം.

തന്റെ തന്നെ മക്കളാണ്‌ ക്യാമ്പസ്സിലൂടെ ചരിയ്‌ക്കുന്നതെന്ന മനസ്സാക്ഷി ഗുരുക്കന്മാരിലുണ്ടാകണം. തന്നിഷ്‌ടവും താന്തോന്നിത്തവും അനുവദിക്കാത്ത സ്വാതന്ത്ര്യം മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകാവൂ. സിലബസ്സിനും കരിക്കുലത്തിനുമപ്പുറം മനുഷ്യരെങ്ങനെയായിരിക്കണമെന്ന്‌ പഠനമുറിയില്‍ പഠിപ്പിക്കണം.

സന്മാര്‍ഗ്ഗപാഠം സകല പാഠത്തിനുമപ്പുറം പാഠമായി മാറ്റണം എങ്ങനെ നല്ല മനുഷ്യരാകണമെന്നത്‌ പഠനത്തിന്റെ മൂലക്കല്ലാകണം. ഹൃദയതുറവിയില്ലാത്തവര്‍ക്കായി പ്രശ്‌നങ്ങള്‍ക്കമപ്പുറം കൗണ്‍സലിംഗ്‌ കൊടുക്കണം. കലുഷിത മനസിനെ ശാന്തമാക്കാനും നേര്‍വഴിയെ നയിക്കാനും പാഠശാലകള്‍ക്ക്‌ ആകുന്നില്ലെങ്കില്‍ റിസല്‍ട്ട്‌ വികലമാകും ;

സൂക്ഷിക്കുക. തൊഴിലിലെ പ്രാവീണ്യമോ ശമ്പളത്തിന്റെ ഔന്നത്യമോ എന്നതിനേക്കാള്‍ വ്യക്തി പ്രാഭവം മഹത്തുക്കളുടെ വഴിയിലേയ്‌ക്ക്‌ എത്തിപ്പെടണം. മഹാത്മാക്കളുടെ ജീവിത പന്ഥാവ്‌ പഠനമുറികളില്‍ നിര്‍ബന്ധമായും പഠിപ്പിക്കണം. മുഖാമുഖമുള്ള സംവാദങ്ങളും സംഭാഷണങ്ങളും സൗഹൃദങ്ങളും വളരണം. പരസ്‌പരധാരണ വളര്‍ത്താന്‍ സംഭാഷണം സഹായിക്കും. ഇന്ന്‌ അതിന്റെ അഭാവം ഗൗരവതരം തന്നെ !!

പ്രണയം:

പ്രണയത്തിന്‌ ഒരു അധീശത്വ ഭാവത്തെക്കാള്‍ വിശുദ്ധിയുടെ ആത്മാര്‍ത്ഥതയുണ്ടാകണം. ലഭിച്ചില്ലെങ്കില്‍ തച്ചുടക്കുകയോ തകിടെ മറിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രവണതയെ തികഞ്ഞ ബോധവല്‍ക്കരണത്തിലൂടെ ഇല്ലായ്‌മ ചെയ്യണം. പ്രണയം ഒരു യുദ്ധംപോലെ ആകരുത്‌;

തുടങ്ങാനെളുപ്പം നിര്‍ത്താന്‍ കഴിയില്ലെന്ന അവസ്ഥ; ആര്‍ക്കും ആരോടും നോ പറയാന്‍ കഴിയില്ലെന്നത്‌ വ്യക്തിത്വ വൈകല്യമല്ലേ? പുസ്‌തകത്തിനും പേനയ്‌ക്കുമൊപ്പം ആയുധം കൊണ്ടു നടക്കുന്ന ഇന്നത്തെ യുവ മനസ്സിനെ തിരുത്തേണ്ടത്‌ സകലരുടേയും ചുമതലയാണ്‌.

ക്രൈം ത്രില്ലര്‍ സിനിമയും ത്രില്ലര്‍ സിനിമയും ക്യാമ്പസ്സ്‌ പ്രമയ കഥകളും ഗുരുശിഷ്യ പ്രണയങ്ങളും തുടങ്ങി അവിഹിതമായ ഒരുപിടി ദൃശ്യാവിഷ്‌കാരങ്ങള്‍ യുവതയെ വഴിതെറ്റിയ്‌ക്കുന്നുണ്ടെന്നും നാമറിയണം. നല്ല മെസ്സേജുകള്‍ ദൃശ്യശ്രാവ്യവാര്‍ത്താമാധ്യമങ്ങളിലൂടെ ഉണ്ടാകണം.

അനുകരണമെന്നത്‌ കൗമാരക്കാരുടേയും യുവാക്കളുടേയും കൗതുകമാണ്‌. അതുകൊണ്ട്‌ അനുകരണങ്ങള്‍ ആപത്തിലേക്കും ക്രൂരതകളിലേക്കും മറ്റുള്ളവരെ നിഗ്രഹിക്കുന്നതിലേയ്‌ക്കും എത്തിപ്പെടുത്തരുത്‌. യുവജനതയാണ്‌ രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവി നിശ്ചയിക്കുന്നതെന്ന്‌ നാം മറക്കരുത്‌. പ്രതീക്ഷകളും സ്വപ്‌നങ്ങളും ഇല്ലായ്‌മ ചെയ്യുന്ന ഞാന്‍ മാത്രമുള്ള ലോകം വളര്‍ത്തിയെടുക്കാന്‍ പ്രണയം കാരണമാക്കരുത്‌.

പ്രണയം ഒരു വണ്‍മാന്‍ഷോ അല്ല. കാഴ്‌ചയുടെ അനുഭവവുമല്ല, മറിച്ച്‌ ഹൃദയാത്മകമായ ഒരു വിശുദ്ധലയമാണ്‌, അഥവാ ആത്മാവിന്റെ സത്തയുടെ ചേര്‍ന്നിരുപ്പാണ്‌. വികലമാക്കുന്ന വികൃതിയുടെ ഉടമകളല്ല മറിച്ച്‌ പടുത്തുയര്‍ത്തുന്ന വിശുദ്ധമായ സുകൃതിയുടെ വക്താക്കളാണ്‌ യുവതീയുവാക്കള്‍; ഹൃദയം വായിക്കാതെയുള്ള കാഴ്‌ചയുടെ ഭ്രമത്തെ പ്രണയമെന്നു വിളിച്ചതുതന്നെ തെറ്റ്‌. ആവര്‍ത്തികരുത്‌;

സകലരുടേയും മേല്‍ ജാഗ്രതയുടെ സൂക്ഷ്‌മക്കണ്ണുകള്‍ പതിക്കേണ്ടിയിരിക്കുന്നു. ഝീവിതത്തിന്റെ നൈമീഷികതയില്‍ ഭ്രമിക്കാതെ ജീവിതത്തിന്റെ അമൂല്യതയില്‍ ആകൃഷ്‌ടരാകുക; ജീവിതം ജീവിച്ചുതീര്‍ക്കുന്നതില്‍ ത്രില്‍ കാണിയ്‌ക്കണം; മറ്റുള്ളവരെ ജീവിയ്‌ക്കാനുമനുവദിയ്‌ക്കണം.

വിവേകം:

എന്ത്‌ ആഗ്രഹിക്കണം എന്ത്‌ നിഷേധിക്കണം എന്നു പഠിപ്പിക്കുന്ന ശാസ്‌ത്രമാണ്‌ വിവേകമെന്നാണ്‌ വിശുദ്ധ ആഗസ്‌തിനോസ്‌ പറഞ്ഞിരിക്കുന്നത്‌. മനുഷ്യ ജീവിതമാകെ വിവേകത്താല്‍ എന്നും നവീകരിയ്‌ക്കപ്പെടേണ്ടതാണ്‌. ഇന്നത്തെ തലമുറയെ വിവേകം പരിശീലിപ്പിക്കാന്‍ ശ്രമമുണ്ടാകണം. സമചിത്തതയോടെ നേരിടാന്‍ മക്കളെ പഠിപ്പിക്കണം. വിജ്‌ഞനാകുന്നതിനേക്കാള്‍ പ്രധാനമാണ്‌ വിവേകിയാകുകയെന്നത്‌.

വിവേകം ലഭിയ്‌ക്കാത്ത വിജ്ഞാനത്തിന്‌ ശുഭോദര്‍ക്കമായ ഭാവിയുണ്ടാകുമോ എന്നറിയില്ല. ഇന്നത്തെ പ്രണയത്തിന്‌ വിവേക രഹിതമായ സാത്താന്യ നീക്കങ്ങള്‍ എങ്ങും ദൃശ്യമാകുന്നു. എല്ലാം ലാഘവബുദ്ധിയോടെ പരിഗണിയ്‌ക്കുന്ന... നിസംഗത... യുടെ ഭാവം മനുഷ്യന്‌ ചേര്‍ന്നതല്ല; എല്ലാത്തിനും അതിന്റേതായ ഗൗരവവും പ്രസക്തിയുമുണ്ട്‌;

സ്വയം പ്രണയമില്ലാത്തതുകൊണ്ടാണ്‌ അന്യരെ മനുഷ്യത്വത്തോടുകൂടി ദര്‍ശിക്കാനാകാത്തത്‌. സാങ്കല്‌പികലോകത്തു നിന്നും യുവത പ്രായോഗിക ജീവിതത്തിന്റെ ഗൗരവത്തിലേയ്‌ക്കെത്തണം. സ്വയം തിരിച്ചറിയണം; ആത്മ വിശ്വസവും ആത്മ ധൈര്യവും ഉറച്ചതാകണം... ക്രൂരതകൊണ്ട്‌ ഞെട്ടിയ്‌ക്കാനല്ല ധീരതകൊണ്ട്‌ അദ്‌ഭുതപ്പെടുത്താനുമല്ല സൗമ്യനായി സത്‌കൃത്യങ്ങളില്‍ മുഴുകാനാണ്‌ യുവതയെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിലേയ്‌ക്ക്‌ ക്ഷണിക്കുന്നത്‌.

നവമാധ്യമങ്ങളുടെ പ്രസക്തി:

സോഷ്യല്‍മീഡിയ സജീവമായിരിക്കുന്ന ഇന്നത്തെ കാലത്ത്‌ പ്രണയ സാധ്യത പെട്ടെന്നാണ്‌. ആരുമറിയാത്ത കടന്നുകയറ്റ ങ്ങള്‍ വഴിവിടുമ്പോഴായിരിക്കും ചുറ്റുമുള്ളവര്‍ തിരിച്ചറിയുക. നവമാധ്യമ ബോധവത്‌ക്കരണം അനിവാര്യം തന്നെ. സോഷ്യല്‍ മീഡിയയിലെ അപകടങ്ങളും സാധ്യതകളും മക്കള്‍ തിരിച്ചറിയണം. ദൃശ്യങ്ങളുടെ വശ്യതയില്‍ മണ്ടരെപ്പോലെ അനുധാവനം ചെയ്യാതെ തികഞ്ഞ തിരിച്ചറിവോടെ നവമാധ്യമങ്ങളെ പ്രയോജനപ്പെടുത്താനാകണം.

ഒരു കളിപ്പാട്ടം കണക്കേ കുഞ്ഞുങ്ങള്‍ക്ക്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ നല്‍കുകയും, കുഞ്ഞിന്റെ കഴിവുംമികവും പഠനവും പഠിപ്പിക്കലും കണ്ട്‌ മുതിര്‍ന്നവര്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നത്‌ നിര്‍ത്തി; സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഒരു തീക്കളി കൂടിയാണെന്നറിയുന്നത്‌ നല്ലതായിരിക്കും. എല്ലാം ഫെയ്‌സ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും വാട്‌സാപ്പിലൂടെയുമാക്കാതെ നമുക്ക്‌ മുഖാമുഖം സന്ദേശം പങ്കുവെയ്‌ക്കാം;

യാന്ത്രികതവിട്ട്‌ മാനുഷികതയില്‍ വളരാനും വളര്‍ത്താനും നാളെയുടെ നാളെയുടെ തലമുറയെ പഠിപ്പിയ്‌ക്കണം. സ്‌മാര്‍ട്ട്‌ഫോണ്‍ അത്ഭുതമല്ല; ആവശ്യമാണ്‌ പക്ഷെ അപകടം പതിയിരിയ്‌ക്കുന്നു, തിരിച്ചറിയണം, ജാഗ്രതയിലാകണം. അച്ചടക്കത്തിലും അനുസരണയിലും അനുകരണീയമാംവിധം ജീവിയ്‌ക്കുവാന്‍ യുവതയെ കര്‍ക്കശമായി ബോധവല്‍ക്കരിക്കണം.

ശിക്ഷണം ശിക്ഷയല്ല; തലമുറയുടെ രക്ഷയാണെന്ന്‌ ഏവരു

Advertisment