കൊഴുവനാല്‍: കൊവിഡില്ലാത്ത യുവതിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച സംഭവത്തില്‍ കൊഴുവനാൽ പിഎച്ച്സിയിലെ മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ ജോർജ്, ആശാ പ്രവർത്തക സോണിയ ജി, പഞ്ചായത്തിലെ തൊഴിലുറപ്പ് ഓവർസീയർ ജിൻസി എന്നിവർക്കെതിരെ കർശനമായ തുടർ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
മൂന്നു പേരെയും ഏതു വിധേനയും നടപടികളിൽ നിന്നു രക്ഷപ്പെടുത്താൻ ആശാ പ്രവർത്തകർ കൂടിയായ ചില പഞ്ചായത്തു മെമ്പർമാർ കിണഞ്ഞു ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ഡോ. ദിവ്യ ജോർജും പഞ്ചായത്തു കമ്മിറ്റിയിൽ ഹാജരായി. പ്രതിപക്ഷത്തെ ബിജെപി പ്രതിനിധി അഡ്വ. അനീഷിൻ്റെ നിലപാടുകളും നിർണ്ണായകമായി.