ഷംനയെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ എന്നെയും വിളിച്ചു; എന്നോട് ആവശ്യപ്പെട്ടത് ഷംനയുടെയും മിയയുടെയും നമ്പര്‍; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയാണ് പ്രതികള്‍ക്ക് എന്റെ നമ്പര്‍ കൊടുത്തത്; ധര്‍മ്മജന്‍ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഷംനയെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ തന്നെയും വിളിച്ചിരുന്നുവെന്നും മിയയുടെയും ഷംനയുടെയും നമ്പറാണ് തന്നോട് ചോദിച്ചതെന്നും ധര്‍മ്മജന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു.

Advertisment

publive-image

തട്ടിപ്പിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധർമജൻ ഉൾപ്പെടെ സിനിമാ മേഖലയിൽനിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നത്.

ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.

dharmajan bolgatty fraud case shamna kassim
Advertisment