Advertisment

ഫൊക്കാന ചില ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ ബാധ്യസ്ഥരാണ്: സണ്ണി മാളിയേക്കൽ

New Update

publive-image

Advertisment

ഡാളസ്: ലക്ഷകണക്കിനാളുകളുടെ ജീവൻ കവർന്ന കോവിഡ് മഹാമാരിയിൽ ലോകജനത പ്രത്യേകിച്ചു അമേരിക്കൻ ജനത ഭീതിയുടെ നിഴലിൽ കഴിയുന്ന ഈ അവസരത്തിൽ കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളിൽ ചിലർ, തങ്ങളിൽ നിപ്ക്ഷിതമായിരിക്കുന്ന ഉത്തരവാദിത്വങ്ങൾ മറന്നു സംഘടനകളുടെ പേരിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള അധികാര മത്സരങ്ങൾ അരങ്ങേറുന്നത് കാണുമ്പോൾ ‌ സ്വാഭാവികമായി ഉയരുന്ന ചില സംശയങ്ങൾക്കു ഉത്തരം ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ഡാളസിലെ സാമുഹ്യ സാംസ്കാരിക പ്രവർത്തകനും, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (നോർത്ത് ടെക്സാസ് ചാപ്റ്റർ) പ്രസിഡന്‍റും, എഴുത്തുകാരനുമായ സണ്ണി മാളിയേക്കൽ അഭിപ്രായപ്പെട്ടു .

1983 ൽ ഫൊക്കാനയുടെ രൂപീകരണ സമയത്ത് അമേരിക്കയിൽ എത്ര മലയാളി സംഘടനകൾ ഉണ്ടായിരുന്നുവെന്നും സംഘടനകൾക്ക് മുകളിൽ മറ്റൊരു സംഘടന ഉണ്ടാക്കേണ്ട ആവശ്യം അന്നു എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

അമേരിക്കയിലെ അംബ്രല്ലാ സംഘടനയായിരുന്ന ഫൊക്കാന പിളർന്നു വർഷങ്ങൾക് മുൻപ് രണ്ടു സംഘടനകൾ രൂപീകരിച്ചത് വ്യക്തികൾ തമ്മിലുണ്ടായ അധികാര തർക്കം തന്നെയാണെന്ന് വിസ്മരിക്കുന്നില്ലെന്നും, ഫൊക്കാനയിൽ വീണ്ടും വളരെ ഗുരുതരമായ ഒരു അനിശ്ചിതത്വം നിലനിൽക്കുന്നുവെന്നും ഫൊക്കാന എ, ബി,അൺനോൺ എന്ന പേരിൽ വീണ്ടും വിഭജിക്കപ്പെട്ടിരിക്കുന്നത് ദുഃഖകരമായ വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ സംഘടനകളുടെ കീഴിലുള്ള ലോക്കൽ സംഘടനകൾ ഏതെല്ലാമാണെന്നു നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഒരു സംഘടനയും പ്രതികരിക്കുന്നില്ല. മലയാളികളുൾപ്പെടെയുള്ള സ്പോൺസർമാരെ ഉപയോഗപ്പെടുത്തി എത്ര ഫണ്ട് പിരിച്ചുവെന്നും, എത്ര ആളുകളെ സ്പോൺസർ ചെയ്തു കൊണ്ടുവന്നു, എന്തെല്ലാം കാര്യങ്ങൾ ചെയ്തു എന്നും വ്യക്തമാക്കുവാൻ ഇരു സംഘടനകൾക്കും ബാധ്യതയുണ്ട്.

അമേരിക്കൻ മലയാളികളെ ഒന്നാകെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ സംഘടനകൾ നാട്ടിൽ നിന്നും ധാരാളം പേരെ സ്പോൺസർ ചെയ്തു അമേരിക്കയിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്നുള്ളത് നിഷേധിക്കാനാകാത്ത യാഥാർഥ്യമാണ്.

എന്നാൽ ഇതുവരെ അമേരിക്കയിലുള്ള മലയാളികളെ ആരെയെങ്കിലും "ഇൻവൈറ്റഡ്‌ ഗസ്റ്റായി" നാട്ടിൽ ഏതെങ്കിലും സംഘടനകൾ സ്വീകരിച്ചിട്ടുണ്ടോ എന്നും സണ്ണി ചോദിച്ചു.

ലോകമെമ്പാടുമുള്ള മനുഷ്യർ ഈ പാൻഡെമികിനെ അഭിമുഖീകരിക്കുമ്പോൾ അമേരിക്കയിലുള്ള സംഘടനകളൊന്നും തന്നെ മലയാളി കുടുംബങ്ങളുടെ നെടുംതൂണായ മെഡിക്കൽ പ്രൊഫഷന്നലുകളെ ഒരു രീതിയിലും അംഗീകരിക്കുന്നതിനോ ആദരിക്കുന്നതിനോ തയാറാകുന്നില്ല എന്ന് മാത്രമല്ല അവഗണിക്കുക കൂടി ചെയുന്നുവെന്നത് ദുഃഖകരമാണ്.

അതേസമയം സംഘടനകളിൽ അധികാര കസേരക്കുവേണ്ടി പ്രത്യേകം കോക്കസ് ഉണ്ടാക്കി തമ്മിൽ നടക്കുന്ന യുദ്ധത്തിൽ നിന്നും നിങ്ങളെന്തു നേടുന്നുവെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

അമേരിക്കയിലുള്ള നാല് ലക്ഷത്തിൽപരം മലയാളികളെ കോർത്തിണക്കി ഒരു സംഘടനകു രൂപം നൽകുമോ എന്ന പ്രതീക്ഷയിൽ കഴിയുന്ന മലയാളികൾക്കിടയിൽ ഭൂരിപക്ഷം ഒന്നുമില്ലാതെ, എല്ലാവരുടെയും പിന്തുണയുണ്ടെന്നു അഭിമാനിക്കുന്ന ഫൊക്കാന എ, ബി, അൺനോൺ സംഘടനകളാണ് ഇവിടെയുള്ളത്.

ലോക മലയാളികളുടെ മുമ്പിൽ അമേരിക്കൻ മലയാളികളെ നാണംകെടുത്തുന്ന ഇത്തരം സംഘടനകളും അതിനു നെത്ര്വത്വം നല്കുന്നവരെയും പിരിച്ചുവിടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സണ്ണി അഭിപ്രായപ്പെട്ടു.

അമേരിക്കയിലെ അമ്പതു സംസ്ഥാനങ്ങളിലുള്ള എത്ര മലയാളികൾക്ക് മലയാള ഭാഷയെ കുറിച്ച് അഭിമാനിക്കാനാകും. നമ്മുടെ അടുത്ത തലമുറയിലെ കുട്ടികളിൽ മലയാള ഭാഷയെകുറിച്ചു അവബോധം വളർത്തുന്നതിനും അവരെ സപ്പോർട്ട് ചെയ്യുന്നതിനും ഉതകുന്ന ഒരു അടിസ്ഥാനപരമായ ഒരു സംവിധാനമാണ് ഇവിടെ ഉണ്ടാകേണ്ടത്.

ഇത്രയും വലിയ സംഘടനയൊ സംഘടനകളുടെ സംഘടനയും ഒന്നുമില്ലാതെ അമേരിക്കയിലെ പി ടി തോമസ് സൗഹൃദ നഗരമായി തിരുവല്ലയുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങൾ എത്ര മാത്രം പ്രശംസിക്കപ്പെടേണ്ടതാണ്.

ഇവിടെ ചില വ്യക്തികൾ നടത്തുന്ന പ്രവർത്തനങ്ങൾ സംഘടനക്കും സംഘടനയ്ക്ക് മുകളിലും ആണെന്നുള്ള കാര്യം ചിന്തികുന്നത് നല്ലതായിരിക്കും. അംഗീകാരങ്ങൾ ലഭിക്കുന്നതിന്

മാത്രമായി തുടങ്ങിയ ഈ സംഘടനകൾ ഭാവി അമേരിക്കൻ മലയാളികളുടെ ഒരു ശാപമായി മാറില്ലെന്നു ഉറപ്പു നൽകാനാവില്ല.

ഒന്നു മനസ്സിലാക്കുക സംഘടിച്ച് ഇവിടെ നേടുവാൻ ഒന്നുമില്ല. വ്യക്തമായ നീതി ന്യായ വ്യവസ്ഥിതികൾ നിലനിൽക്കുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ഈ മെൽറ്റിംഗ് പോട്ടിൽ നമുക്ക് വേണ്ടത് കൂട്ടായ്മയാണ്. സ്വയം നന്നാവില്ല എന്ന് നമുക്കറിയാം പക്ഷെ നമ്മുടെ വരും തലമുറയെങ്കിലും നന്നാവണം എന്നു ചിന്തിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു

fokana
Advertisment