Advertisment

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇറാന്‍റെ അറസ്റ്റ് വാറണ്ട്

New Update

ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇറാന്‍റെ അറസ്റ്റ് വാറണ്ട്. ഇറാനിയന്‍ കാമന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്.

Advertisment

publive-image

ട്രംപിന് പുറമേ സുലൈമാനിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 35 പേര്‍ക്കെതിരെയും കുറ്റം ചുമത്തുമെന്ന് ടെഹ്റാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസിമര്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ കൊലപാതക- തീവ്രവാദ കുറ്റങ്ങളാണ് ചുമത്തുക.

ട്രംപിന്‍റെ പ്രസിഡന്‍റ് കാലാവധി കഴിഞ്ഞാലും കേസില്‍ വിചാരണ നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. ട്രംപിനൊപ്പം കുറ്റം ചുമത്തുന്ന ബാക്കി 35 പേരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്‍റര്‍പോളിന്‍റെ സഹായവും ഇറാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഉന്നതരുടെ അറസ്റ്റിന് ഇന്‍റര്‍പോള്‍ നല്‍കുന്ന റെഡ് നോട്ടീസ് നല്‍കണമെന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്.

ഈ വര്‍ഷം ജനുവരി മൂന്നിനാണ് ഇറാനിയന്‍ രഹസ്യ സേനാ കമാന്‍ഡറായ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.

Advertisment