ന്യൂഡൽഹി: നഗ്രോതയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയെന്നു കരുതുന്ന ടണൽ കണ്ടെത്തി. സാംബ സെക്ടറിലെ രാജ്യാന്തര അതിർത്തിയിലാണ് ടണൽ കണ്ടെത്തിയത്.
സാംബയിലെ റീഗൽ ഗ്രാമത്തിൽ ബിഎസ്എഫ് നടത്തിയ പരിശോധനയിൽ ടണൽ കണ്ടെത്തുകയായിരുന്നു. നഗ്രോതയിൽ കൊല്ലപ്പെട്ട ഭീകരരിൽനിന്നും കണ്ടെടുത്ത വസ്തുക്കളുടെ അടിസ്ഥാനത്തിലാണ് നുഴഞ്ഞുകയറാൻ സാംബയിലെ ഈ ഭൂഗർഭ തുരങ്കം ഉപയോഗിച്ചതായി സംശയിക്കുന്നത്.
ട്രക്കിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ഭീകരരെ സൗന്യം ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു. ഭീകരരിൽ നിന്നു കണ്ടെത്തിയ വയർലെസ്, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവയിൽ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വായിൽ നി ന്നുള്ള സൂചനകൾ കണ്ടെത്തിയിരുന്നു.