അഷ്‌റഫ് കാളത്തോട്
അതിവിശിഷ്ടമായ പരവതാനിയിൽ
ഇരുന്നു കൊണ്ട് അവൾ
ഏങ്കോണിച്ചു നിവരുന്ന കാഴ്ച
അനുഭൂതിദായകമായിരുന്നു
അത് എഴുപതുകാരനിൽ
ചില ചിന്തകൾ ഉയർത്തി
പ്രായം കൊണ്ട് ഉണങ്ങിപ്പോയിരുന്ന
അയാളുടെ ദേഹത്തെ ചില്ലകൾ
മണലാരണ്യത്തെ പുൽകിയ
ഇളം കാറ്റ് പോലെ
ജിൽ ജിൽ ജില്ലെന്നു ചാറിയ
ചെറുമഴയിൽ പൊടിക്കാൻ തുടങ്ങി
വിചാരങ്ങളുടെ ഘോഷയാത്രായിൽ
അയാൾ തരളിതനായി
മൂരി നിവർന്ന ദേഹത്തിൻ്റെ വളവുകൾ നീങ്ങി
ആകാശത്തിൽ പറക്കുന്ന ഗരുഡ വേഗം നേടിയ
മനസ്സിന്റെ ത്രാണിയിൽ
അയാൾ ഒരു പതിനേഴുകാരനായിത്തീർന്നു..
ചിറകുകൾ വെച്ച അനുരാഗത്തിൻ്റെ
ഇടർച്ചകളില്ലാത്ത വഴിയിൽ
ഭൂതകാലം തുള്ളുമ്പോൾ ദേഹം
അതിനോടൊപ്പം സഞ്ചരിക്കുവാൻ
ആകാതെ വിശ്രമത്തിനുള്ള വഴിക്കല് തിരഞ്ഞു..
ഇതു വരെ കേൾക്കാത്ത
പുന്നാരങ്ങൾ കാതിൽ മർമ്മരം കൊണ്ടു..
വികാരങ്ങളുടെ സ്വർഗീയത ഉടലിൽ
തുന്നിച്ചേർക്കുകയും തല
നരകളിൽ നീർച്ചാലുകൾ പൊട്ടി
മുടികൾ കാർമേഘങ്ങളെ കീഴടക്കുകയും
കണ്ടാൽ കണ്ണെടുക്കാൻ കഴിയാത്ത
വിധം സൗന്ദര്യം അവനിൽ വഴിയുകയും ചെയ്തതോടെ
തരുണികൾ മത്സരിക്കുകയുമായിരുന്നു ..