Advertisment

കപടതയുടെ അന്ത്യം

author-image
admin
New Update

publive-image

Advertisment

ഹരിച്ചന്ദ്രനെപ്പോലെ

വാക്കിലും നോക്കിലും

സത്യത്തിൻകൂട-

പ്പിറപ്പു പോലെ.

കപടതയിൽമുക്കിയ

വാക്ക്ശരങ്ങളുതിർക്കുന്നു

കടലോകത്തിലെ

ന്യായാധിപൻ.

നുണകളാൽ തീർത്തോരു

സാമ്രാജ്യത്തിനുത്തമൻ

കുപ്രചാരകൂട്ടത്തിൻ

പടത്തലവൻ.

മനുഷ്യകുലത്തിനു

കളങ്കമായ്തീർന്നവൻ

മാറാത്തവ്യാധിയായ്

പടരുന്നവൻ.

നീയാണുയദുകുല

നാശത്തിൻകാരണം

കൗരവർക്കുമുന്നിലെ

സൂത്രധാരൻ !

മനുഷ്യനോ മൃഗമോ -

ചെകുത്താനോനിയെന്നു

സ്വയംവിലയിരുത്തുവാൻ

നേരമായി.

പാണ്ഡവർഭൂമിയിൽ

ധർമ്മത്തെത്തേടുമ്പോൾ

അധർമ്മത്തിൽശയ്യയിൽ

ശയിച്ചുനീയും.

ന്യായത്തെമറച്ചുനീ

അന്യായംതേടുമ്പോൾ

തത്കാലമന്യായം

ജയിച്ചിടുന്നു!

യഥാർത്ഥന്യായങ്ങൾ

മറനീക്കിവരുമെന്നു

ദുര്യോധനമനസ്സിൽ

തെളിഞ്ഞതില്ല.

ജീവസംരക്ഷകൻ

ഭീഷ്മരാം പിതാമഹൻ

ഇനിയൊരുജന്മം

ജനിക്കുകില്ല.

സ്വനാശത്തിൻചുക്കാൻ

പിടിച്ചുനീയീയുലകിൽ

അനുഭവിച്ചുതീർക്കേണ്ട

വിധിയാണിത് !

കൗരവകുലത്തിന്റെ

നാശത്തിനായ്ജനിച്ചവൻ

ദുര്യോധനനാണെന്ന -

താലത്ഭുതമില്ല...!!

poem
Advertisment