Advertisment

മുഖ്യമന്ത്രിയുടെ ഓഫീസില്‍ അധോലോക പ്രവര്‍ത്തനം; പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം; പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ചേര്‍ന്നുള്ള കൊളള സംഘമാണ് നാട് ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

New Update

തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ചേര്‍ന്നുള്ള കൊളള സംഘമാണ് നാട് ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി എത്രസംരക്ഷിക്കാന്‍ ശ്രമിച്ചാലും ഈ കള്ളന്‍മാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് ചെന്നിത്തല പറഞ്ഞു.

Advertisment

publive-image

മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരും ചോദ്യം ചെയ്യപ്പെടാന്‍ പോകുകയാണ്. ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നാടാകെ ഇവരുടെ യഥാര്‍ഥ മുഖം മനസിലാക്കി കഴിഞ്ഞുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു

മയക്കുമരുന്ന് കേസില്‍  സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ അറസ്റ്റിലേക്ക് കടക്കുകയാണ്.  ഈ അധോലോകപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഈ പാര്‍ട്ടിക്ക് എങ്ങനെ കഴിയുന്നു. ഈ പാര്‍ട്ടിയുടെ നേതാക്കന്‍മാര്‍ ആരെയാണ് സംരക്ഷിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

താന്‍ ഉന്നയിച്ച ഓരോ ആരോപണങ്ങളും സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത് പറഞ്ഞപ്പോള്‍ ഞങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസും മയക്കുമരുന്ന് കേസുമായി ബന്ധമുണ്ട്. ഇപ്പോള്‍ അന്വേഷിക്കുന്ന ഏജന്‍സിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ ഏജന്‍സികളെ കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. ഇത്രയും നാള്‍ എന്തുകിട്ടി എന്നാണ് ചോദിച്ചത്. തെളിവ് സഹിതം അറസ്റ്റ് ചെയ്തപ്പോള്‍ രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് പറയുന്നതായും ചെന്നിത്തല പറഞ്ഞു.

കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് പറയുന്നില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്. ദീര്‍ഘകാലം തുടരണമെന്നാണ് ആഗ്രഹം. പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ക്കെതിരെ നിരന്തരമായി ആരോപണം വരികയാണ്. അതിന് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും തണലുണ്ട്.

വേറെ സിപിഎം നേതാക്കളുടെ മക്കളെ പറ്റി ആരെങ്കിലു ആരോപണം ഉന്നയിക്കുന്നുണ്ടോ?. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നു. മുഖ്യമന്ത്രിയുട ഓഫീസില്‍ അധോലോകപ്രവര്‍ത്തനം നടത്തുന്നു.

അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും ഇത് ബോധ്യമാകും. അധോലോകപ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.

remesh chennithala
Advertisment