Advertisment

സൗദി- തുര്‍ക്കി ഭിന്നത മഞ്ഞുരുകാന്‍ സാധ്യത തെളിയുന്നു.സൽമാൻ രാജാവും തുർക്കി പ്രസിഡന്‍റ് ഉർദുഗാനും ടെലിഫോണില്‍ ചര്‍ച്ച നടത്തി.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്: തര്‍ക്കങ്ങള്‍ക്ക് മഞ്ഞുരുകള്‍  സൗദി-തുർക്കി ഭിന്നത അവസാനിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. സൗദിയിൽ ഇന്ന് ആരംഭിച്ച ജി-20 വെർച്വൽ ഉച്ചകോടിയെ കുറിച്ചും ഉഭയകക്ഷി സഹകരണത്തെ കുറിച്ചും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും തുർക്കി  പ്രസിഡന്‍റ്  ജബ് തയ്യിബ് ഉർദുഗാനും ഇന്നലെ ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു.

Advertisment

publive-image

ജി-20 ഉച്ചകോടി ഏകോപനത്തിനു പുറമെ, ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ടെലിഫോൺ സംഭാഷണത്തിൽ വിഷയമായതായി ഔദ്യോഗിക വാർത്താ ഏജൻസി എസ്.പി.എ റിപ്പോർട്ട് ചെയ്തു.

പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുമുള്ള സംഭാഷണ മാർഗങ്ങൾ തുറന്നിടാൻ സൽമാൻ രാജാവും ഉർദുഗാനും സമ്മതിച്ചതായി തുർക്കി പ്രസിഡൻസി അറിയിച്ചു.

ഇതോടെ വർഷങ്ങളായി നിലനിൽക്കുന്ന സൗദി- തുർക്കി രാഷ്ട്രീയ തർക്കങ്ങൾ അവസാനിക്കുകയും തുർക്കി-സൗദി ബന്ധം ശക്തിപ്പെടുകയും ചെയ്യുമെന്നാണ് അറബ് ലോകത്തെ രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

 

Advertisment