"ഭ്രമയുഗ'ത്തിലെ "കൊടുമൺ പോറ്റി'യായി വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർത്ത മമ്മൂട്ടി മികച്ച നടൻ, ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിലൂടെ മികച്ച നടിയായി ഷംല ഹംസയും; മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രം, മികച്ച സംവിധായകൻ ചിദംബരം

author-image
ഫിലിം ഡസ്ക്
New Update
bramayugam feminichi fathima

"ഭ്രമയുഗ'ത്തിലെ "കൊടുമൺ പോറ്റി'യായി വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർത്ത മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിലൂടെ മികച്ച നടിയുടെ പുരസ്കാരം ഷംല ഹംസയും സ്വന്തമാക്കി. ടൊവിനോ തോമസ് (എആര്‍എം), ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം) എന്നിവർക്കാണ് പ്രത്യേക ജൂറി പരാമർശം. മഞ്ഞുമ്മൽ ബോയ്സ് ആണ് മികച്ച ചിത്രം. മികച്ച സംവിധായകൻ ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്). പ്രേമലു-ആണ് ജനപ്രിയ ചിത്രം.

Advertisment

പ്രത്യേക ജൂറി പരാമര്‍ശം അഭിനയം- ജ്യോതിര്‍മയി (ബൊഗെയ്ന്‍വില്ല), ദര്‍ശന രാജേന്ദ്രന്‍ (പാരഡൈസ്). രണ്ടാമത്തെ ചിത്രം ഫെമിനിച്ചി ഫാത്തിമ (ഫാസില്‍ മുഹമ്മദ് സംവിധാനം). സ്വഭാവ നടന്‍ സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം).  സ്വഭാവനടി ലിജോമോള്‍ ജോസ് (നടന്ന സംഭവം). കഥാകൃത്ത് പ്രസന്ന വിത്തനാഗെ (പാരഡൈസ്).  ഛായാഗ്രഹണം ഷൈജു ഖാലിദ് (മഞ്ഞുമ്മല്‍ ബോയ്സ്). തിരക്കഥ ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്), ലാജോ ജോസ്, അമല്‍ നീരദ് (ബൊഗെയ്ന്‍വില്ല). 

Screenshot 2025-11-03 165233

സംഗീത സംവിധാനം സുഷിന്‍ ശ്യാം (മറവികളേ, ഭൂലോകം സൃഷ്ടിച്ച- ബൊഗെയ്ന്‍വില്ല). പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യര്‍ (ഭ്രമയുഗം). ഗായകന്‍ കെ.എസ് ഹരിശങ്കര്‍ (കിളിയേ, എആര്‍എം). ഗായിക സെബാ ടോമി (ആരോരും കേറിടാത്തൊരു, ചിത്രം: അംഅ). എഡിറ്റിംഗ്  സൂരജ് ഇ എസ് (കിഷ്കിന്ധാകാണ്ഡം). കലാസംവിധാനം അജയന്‍ ചാലിശേരി (മഞ്ഞുമ്മല്‍ ബോയ്സ്). ഗാനരചന വേടന്‍ (കുതന്ത്രം, വിയര്‍പ്പ് തുന്നിയിട്ട- മഞ്ഞുമ്മല്‍ ബോയ്സ്).
 
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് 55ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്.  തെന്നിന്ത്യൻ താരം പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്.  

bramayugam-1200x630.jpg.webp

അവാര്‍ഡ് നിര്‍ണയത്തിനായി 128 ചിത്രങ്ങളാണ് ജൂറിയുടെ മുന്പിലെത്തിയത്. ഇതിൽ 35 എണ്ണമാണ് അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. മികച്ച നടനുള്ള പുരസ്കാരത്തിന്‍റെ അവസാന റൗണ്ടിൽ ആസിഫ് അലിയും ടൊവിനോ തോമസും എത്തിയിരുന്നു.  കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ് എന്നീ ചിത്രങ്ങളിലെ  വ്യത്യസ്തമായ പ്രകടനമാണ് ആസിഫിനെ ഫൈനൽ റൗണ്ടിലെത്തിച്ചത്. മൂന്നു തലമുറയുടെ വ്യത്യസ്ത കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ മാറാടിയ ടൊവിനോ തോമസ് , മഞ്ഞുമ്മൽ ബോയ്സിലെ സൗബിൻ ഷാഹിർ തുടങ്ങിയവരും മികച്ച നടനുള്ള പുരസ്കാരത്തിന്‍റെ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നു.  ദർശന രാജേന്ദ്രൻ, ജ്യോതിർമയി, ഷംല ഹംസ തുടങ്ങിയവരും മികച്ച നടിമാരുടെ പരിഗണനപ്പട്ടികയിൽ ഇടം പിടിച്ചിരുന്നു. \

feminichi fathima11

‌കഴിഞ്ഞ രണ്ട് വർഷത്തെ സംസ്ഥാന പുരസ്കാരങ്ങളിലും അവസാന റൗണ്ടിലും മമ്മൂട്ടി എത്തിയിരുന്നു.  "കാതൽ' എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ ഫൈനൽ റൗണ്ടിൽ എത്തിച്ചത്. തൊട്ടുമുന്പത്തെ, 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള അംഗീകാരം മമ്മൂട്ടിക്കായിരുന്നു. "നൻപകൽ നേരത്ത് മയക്ക'ത്തിലെ പ്രകടനമാണ് മമ്മൂട്ടിക്കു പുരസ്കാരം നേടിക്കൊടുത്തത്. "ന്നാ താൻ കേസ് കൊട്'എന്ന ജനപ്രിയ ചിത്രത്തിലെ അഭിനയത്തിന് 
കുഞ്ചാക്കോ ബോബനും മമ്മൂട്ടിയ്‌ക്കൊപ്പം അവസാന റൗണ്ടിൽ ഉണ്ടായിരുന്നു. എന്നാൽ, ചാക്കോച്ചന് സ്പെഷ്യൽ ജൂറി പുരസ്‌കാരമാണു ലഭിച്ചത്.

Advertisment