അയര്‍ലണ്ടിലെ ധനകാര്യ മേഖലയില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ 5000 തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍

author-image
athira kk
New Update

ഡബ്ലിന്‍: ധനകാര്യ മേഖലയില്‍ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 5,000 പുതിയ തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍.ഇത് കൈവരിക്കാനായാല്‍ 2026 അവസാനത്തോടെ ഈ മേഖലയിലെ ജോലിക്കാരുടെ എണ്ണം 58,000 ആയി ഉയരുമെന്ന് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം നീണ്ട അയര്‍ലണ്ട് ഫോര്‍ ഫിനാന്‍സ് സ്ട്രാറ്റജിയില്‍ പറയുന്നു.

Advertisment

publive-image

ഈ മേഖലയിലെ പേമെന്റും ഉയര്‍ന്ന നിലയിലാണ്.ഈ മേഖലയിലെ വേതനം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 22 ശതമാനമാണ് വര്‍ധിച്ചത്.

ഐടിക്കും വിദ്യാഭ്യാസത്തിനും ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വേതന നിരക്കാണിത്.എന്നിരുന്നാലും ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ ഒരിക്കലും അത്രകണ്ട് ഉയര്‍ന്നിട്ടില്ലെന്ന് രേഖ പറയുന്നു.

ഗ്രീന്‍ ഫിനാന്‍സ്, ഫിന്‍ടെക്, വൈദഗ്ധ്യം വര്‍ധിപ്പിക്കല്‍, വിദേശ തൊഴിലാളികളെ ആകര്‍ഷിക്കല്‍, ഡബ്ലിന് പുറത്തേയ്ക്കും സ്ഥാപനങ്ങളെ എത്തിക്കല്‍, സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ മികച്ച അന്തരീക്ഷം ഉറപ്പാക്കല്‍ എന്നിവയിലായിരിക്കും പുതിയ തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.

ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ധനകാര്യ, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തൊഴിലവസരങ്ങളുടെ കാര്യത്തില്‍ ശരാശരി നിരക്കിന്റെ ഇരട്ടിയാണിതെന്ന് സി എസ് ഒ പറയുന്നു.

സമീപ വര്‍ഷങ്ങളിലെ എല്ലാ മാറ്റങ്ങള്‍ക്കും അനുസൃതമായി നയം പുനക്രമീകരിക്കേണ്ടതുണ്ടെന്ന് ജൂനിയര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് മന്ത്രി സീന്‍ ഫ്ളെമിംഗ് പറഞ്ഞു.സുസ്ഥിരവും ഡിജിറ്റലുമായ മാറ്റങ്ങള്‍ അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് മികച്ച അവസരങ്ങളാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

നിക്ഷേപ ഫണ്ടുകളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ മൂന്നാം സ്ഥാനവും യൂറോപ്പിലെ രണ്ടാം സ്ഥാനവും അയര്‍ലണ്ടിനാണ്. ലക്സം ബര്‍ഗാണ് യൂറോപ്പില്‍ മുന്നില്‍.2021 അവസാനം വരെ 4.1 ട്രില്യണ്‍ നിക്ഷേപമാണ് രാജ്യത്തുള്ളത്.അയര്‍ലണ്ടില്‍ പ്രോപ്പര്‍ട്ടി ഫണ്ടുകള്‍ കേന്ദ്രീകരിക്കുന്നതിനെതിരെ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Advertisment