സ്ററീവ് ജോബ്സിന്റെ ചെരിപ്പ് 1.7 കോടി രൂപയ്ക്ക് ലേലം ചെയ്തു

author-image
athira kk
New Update

കാലിഫോര്‍ണിയ: ആപ്പിള്‍ സഹസ്ഥാപകനായിരുന്ന, അന്തരിച്ച, സ്ററീവ് ജോബ്സിന്റെ ചെരിപ്പ് ലേലം ചെയ്തത് 1.7 കോടി രൂപയ്ക്ക്, അതായത് 2,18,750 ഡോളര്‍. ഒരു ജോഡി ചെരുപ്പിന് ലോകത്തെവിടെയും രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിത്.
publive-image
എഴുപതുകളുടെ മധ്യത്തില്‍ ജോബ്സ് ഉപയോഗിച്ചിരുന്ന ചെരിപ്പാണിത്. ജര്‍മന്‍ ഷൂ നിര്‍മാതാക്കളായ ബിര്‍കെന്‍സ്റേറാക്സ് നിര്‍മിച്ചതാണിത്. കാലിഫോര്‍ണിയ ആസ്ഥാനമായ ജൂലിയന്‍സ് ഓക്ഷന്‍സ് സംഘടിപ്പിച്ച ലേലത്തില്‍ ഇതു സ്വന്തമാക്കിയ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Advertisment

കാലിന്റെ രൂപത്തിനനുസരിച്ച് സോളില്‍ ആകൃതി രൂപപ്പെടുന്നതാണ് ബിര്‍കെന്‍സ്റേറാക്സ് ചെരിപ്പുകളുടെ പ്രത്യേകത. അതിനാല്‍ തന്നെ ജോബ്സിന്റെ പാദഘടന ചെരിപ്പില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കോര്‍ക്കും ചണവും ചേര്‍ത്താണിതു നിര്‍മിക്കുന്നത്.

ലല സ്ഥാപനത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് ആപ്പിളിന്റെ ചരിത്രത്തിലെ പല സുപ്രധാന നിമിഷങ്ങളിലും സ്ററീവ് ജോബ്സ് ഈ ചെരിപ്പുകള്‍ ധരിച്ചിരുന്നു. ആപ്പിളിന് തുടക്കമിട്ട ഗാരേജില്‍ സ്ററീവ് ജോബ്സ് ഈ ചെരിപ്പുകള്‍ ധരിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.

മൂന്നു ദിവസമെടുത്താണ് ലേലം പൂര്‍ത്തിയാക്കിയത്. നടത്തിപ്പുകാര്‍ പരമാവധി എണ്‍പതിനായിരം ഡോളര്‍ പ്രതീക്ഷിച്ച സ്ഥാനത്താണ് രണ്ടു ലക്ഷത്തിലധികം ലഭിച്ചത്.

ജോബ്സും സ്ററീവ് വോസ്നിയാക്കും ചേര്‍ന്ന് 1976ലാണ് കലിഫോര്‍ണിയയിലെ ലൊസ് ആള്‍ട്ടോസില്‍ ആപ്പിള്‍ സ്ഥാപിച്ചത്. ആ കാലഘട്ടത്തിലെ ഫോട്ടോകളില്‍ ഈ ചെരുപ്പുകള്‍ കാണാം. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ചെരിപ്പ് പിന്നീട് ഹൗസ് മാനേജരായ മാര്‍ക്ക് ഷെഫിന് കൈമാറുകയായിരുന്നു. സ്ററീവിന്റെ മുന്‍ പങ്കാളി ക്രിസന്‍ ബ്രണ്ണന്‍ വോഗിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചെരിപ്പിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പറയുന്നുണ്ട്.