ജര്‍മന്‍ ആശുപത്രികളില്‍ രോഗികളായ കുട്ടികള്‍ വര്‍ധിക്കുന്നു

author-image
athira kk
New Update

ബര്‍ലിന്‍: ജര്‍മനിയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഇതില്‍ ഏറെപ്പേരും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കാണ് ചികിത്സ തേടുന്നത്.
publive-image

Advertisment

രണ്ടു വര്‍ഷം മാസ്കിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുട്ടികള്‍ പെട്ടെന്ന് മാസ്കില്ലാത്ത ലോകത്തേക്ക് വരുകയും കൂട്ടത്തോടെ രോഗബാധിതരാകുകയും ചെയ്യുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്.

റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ് (ആര്‍ എസ് വി) ആണ് മിക്കവരെയും ബാധിച്ചിരിക്കുന്നത്. ജര്‍മനിയില്‍ മാത്രമല്ല, മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഈ വൈറസ് ബാധ വ്യാപകമാണ്.

കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്ത് 9.5 മില്യന്‍ ആളുകളെ ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശ രോഗം ബാധിച്ചിട്ടുള്ളതായാണ് റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നത്. 2021ല്‍ ഇതേ കാലഘട്ടത്തില്‍ രോഗബാധിതരായവരെക്കാള്‍ വളരെ കൂടുതലാണിത്.

Advertisment