പോപ്പ് എമരിറ്റിസിന് ജര്‍മനി അന്ത്യാഞ്ജ്ജലിയര്‍പ്പിയ്ക്കാന്‍ നേതാക്കള്‍ റോമിലേയ്ക്ക്

author-image
athira kk
New Update

വത്തിക്കാന്‍സിറ്റി : ജര്‍മന്‍കാരനായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്കാര ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ റോമില്‍ പുരോഗമിക്കുകയാണ്. പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ സംസ്കാര ചടങ്ങില്‍ ജര്‍മ്മന്‍ രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കും. ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റെറയ്ന്‍മെയര്‍, ഫെഡറല്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവരുടെ നേതൃത്വത്തില്‍ ജര്‍മ്മനിയുടെ പരമോന്നത ഭരണഘടനാ സ്ഥാപനങ്ങളുടെ തലവന്മാരുമായി ആഘോഷത്തില്‍ പങ്കെടുക്കും. ബുണ്ടെസ്ററാഗ് പ്രസിഡന്റ് ബേര്‍ബെല്‍ ബാസ്, ഹാംബുര്‍ഗ് മേയര്‍ പീറ്റര്‍ ഷ്ചെന്‍ഷര്‍, ബുണ്ടസ്റാറ്റ് പ്രസിഡന്റും ഫെഡറല്‍ ഭരണഘടനാ കോടതിയുടെ തലവനായ സ്ററീഫന്‍ ഹാര്‍ബാര്‍ത്ത്, എന്നിവര്‍ ഉള്‍പ്പെടും.

Advertisment

publive-image

ബവേറിയന്‍ മുഖ്യമന്ത്രി മാര്‍ക്കുസ് സോഡറിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം കൂടാതെ പാപ്പായുടെ ജന്മസ്ഥലമായ മാര്‍ക്ടല്‍ അം ഇന്‍ സ്ഥിതിചെയ്യുന്ന ബവേറിയ സംസ്ഥാനത്തിലെ രാഷ്ട്രീയം, സമൂഹം, സഭ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളടങ്ങുന്ന വലിയൊരു സംഘം ചാര്‍ട്ടേഡ് വിമാനത്തിലാണ് ജര്‍മനിയുടെ പുത്രന് അന്ത്യാഞ്ജ്ജലിയര്‍പ്പിക്കാന്‍ റോമിലേക്ക് പോകുന്നത്. ബവേറിയയുമായുള്ള ബെനഡിക്റ്റിന്റെ ബന്ധം "അവിശ്വസനീയമാംവിധം ശക്തവും അവസാനം വരെ അഭേദ്യവുമായിരുന്നു.

ബെനഡിക്ട് പതിനാറാമനെ കാണാന്‍ ആയിരങ്ങളാണ് മണിക്കൂറുകളോളം സെന്റ് പീറ്റേഴ്സ് ബലിക്കയുടെ ചത്വരത്തില്‍ കാത്തിരുന്നത്. ചൊവ്വാഴ്ചയും സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നില്‍ സന്ദര്‍ശകരുടെ നീണ്ട നിരകള്‍ ഉണ്ടായി. തിങ്കളാഴ്ച 75000 ഓളം ആളുകള്‍ അന്തേ്യാപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.ബുധനാഴ്ചയും മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്റെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെക്കും.

മുന്‍ മാര്‍പ്പാപ്പയുടെ സംസ്കാരം ചെറിയ മാറ്റങ്ങളോടെ, കൂടുതല്‍ വിശദാംശങ്ങളും വത്തിക്കാന്‍ പ്രഖ്യാപിച്ചു. സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച രാവിലെ 9.30 ന് വത്തിക്കാനിലാണ് നടക്കുന്നത്. ബെനഡിക്ട് ഇപ്പോള്‍ മാര്‍പാപ്പയല്ലെങ്കിലും, ഒരു മാര്‍പാപ്പയെപ്പോലെ അദ്ദേഹത്തിന് ഒരു ചടങ്ങും ശവസംസ്കാരവും ഉണ്ടായിരിക്കുമെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാധാരണ ചടങ്ങിനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങളുണ്ട്. മറ്റ് കാര്യങ്ങളില്‍, ആഘോഷത്തില്‍ യഥാര്‍ത്ഥത്തില്‍ ഒരു കോണ്‍ക്ളേവിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ വിനിയോഗിക്കപ്പെടും.

സൈപ്രസ് മരത്തില്‍ നിര്‍മ്മിച്ച പെട്ടിയാണ് സംസ്കാരത്തിനായി ഉപയോഗിക്കുന്നത്. ചത്വരത്തിലാവും കര്‍മ്മങ്ങള്‍ നടക്കുക. 86 കാരനായ ഫ്രാന്‍സിസ് പാപ്പാ സംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും. കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്ററ സഹകാര്‍മ്മികനാവും.  ഫ്രാന്‍സിസ് പ്രസംഗിക്കും. ശുശ്രൂഷയ്ക്കു ശേഷം എംബാം ചെയ്ത പാപ്പായുടെ ഭൗതിക ശരീരം പേടകത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുപോകും. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിലവറയിലാണ് അന്ത്യവിശ്രമം ഒരുക്കിയിരിയ്ക്കുന്നത്.

വത്തിക്കാനില്‍ കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍, ജര്‍മ്മനിയില്‍ ബെനഡിക്റ്റിനായി പള്ളി മണികള്‍ മുഴങ്ങും. ജര്‍മനിയിലെ 27 കത്തോലിക്കാ രൂപതകള്‍ രാജ്യവ്യാപകമായി രാവിലെ 11 മണിക്ക് ശവസംസ്കാര മണി മുഴങ്ങുമെന്ന് ജര്‍മ്മന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ശുപാര്‍ശ ചെയ്തു. വ്യാഴാഴ്ച രാവിലെ 9:05 മുതല്‍ 11:15 വരെ, റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നിന്ന് പോപ്പ് എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമന്റെ സംസ്കാര ശുശ്രൂഷകള്‍ ജര്‍മന്‍ ടിവിയായ ഇസഡിഎഫ് തത്സമയം സംപ്രേക്ഷണം ചെയ്യും.

Advertisment