ജര്‍മനിയില്‍ അഭയാര്‍ത്ഥി അപേക്ഷകര്‍ ഇരട്ടിയായി

author-image
athira kk
New Update

ബര്‍ലിന്‍: ജര്‍മനിയില്‍ അഭയാര്‍ത്ഥി അപേക്ഷകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022 ല്‍ 47 ശതമാനം കൂടുതല്‍ അഭയാര്‍ഥികളാണുണ്ടായത്. ഫെഡറല്‍ ഓഫീസ് ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് റഫ്യൂജീസ് (ബാംഫ്) ബുധനാഴ്ച പ്രസിദ്ധീകരിച്ച 2022 ലെ വാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് ജനുവരി ആദ്യം മുതല്‍ ഡിസംബര്‍ അവസാനം വരെ 2,17,774 പേര്‍ ആദ്യമായി ജര്‍മ്മനിയില്‍ സംരക്ഷണം തേടി എന്നാണ്.

Advertisment

publive-image

2016 മുതലുള്ള വര്‍ഷത്തേക്കാള്‍ ഏകദേശം 47 ശതമാനം കൂടുതലാണ് ഉക്രെയ്നില്‍ നിന്നുള്ള ഏകദേശം ഒരു ദശലക്ഷം യുദ്ധഅഭയാര്‍ത്ഥികളെ ഈ സ്ഥിതിവിവരക്കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല: അവര്‍ക്ക് അഭയത്തിനായി അപേക്ഷിക്കേണ്ടതില്ല, എന്നാല്‍ ഇയു നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഉടനടി താല്‍ക്കാലിക സംരക്ഷണം ലഭിച്ചു.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ അഭയം തേടിയത് സിറിയ (70,976), അഫ്ഗാനിസ്ഥാന്‍ (36,358), തുര്‍ക്കി (23,938), ഇറാഖ്, ജോര്‍ജിയ എന്നിവിടങ്ങളില്‍ നിന്നാണ്. പ്രാരംഭ അപേക്ഷകളില്‍ 24,791 പേര്‍ ജര്‍മ്മനിയില്‍ ജനിച്ച ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളാണെന്നും പറയപ്പെടുന്നു. ഫെഡറല്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ പുതിയ സ്ഥിതി വിവരക്കണക്കുകള്‍ പോസിറ്റീവായി വിലയിരുത്തി,നിരസിക്കപ്പെട്ട അഭയാര്‍ത്ഥികളെ സ്ഥിരമായി തിരിച്ചയക്കുന്നതും സര്‍ക്കാര്‍ ശക്തിപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.

Advertisment