ഇന്ത്യൻ ബാലികയെ വെടിവച്ചു കൊന്നയാൾക്കു 40 വർഷം ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യത

author-image
athira kk
New Update

ന്യൂയോർക്ക് : അഞ്ചു വയസുകാരിയായ ഇന്ത്യൻ അമേരിക്കൻ പെൺകുട്ടി മയാ പട്ടേലിനെ വെടിവച്ചു കൊന്ന കേസിൽ 35കാരൻ ജോസഫ് ലീ സ്മിത്ത് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി.  അയാൾക്ക്‌ 40 വർഷം കഠിന തടവ് വരെ ലഭിക്കാം. കോടതി ഫെബ്രുവരി 27നു വിധി പ്രഖ്യാപിക്കും.

Advertisment

publive-image

മറ്റൊരാളെ ലക്‌ഷ്യം വച്ച വെടിയുണ്ട ആയിരുന്നു ലൂയിസിയാനയിൽ ഷ്വർപോർട്ടിലെ മോങ്ക് ഹൗസ് ഡ്രൈവിലുള്ള സൂപ്പർ 8 മോട്ടൽ മുറിയുടെ മുന്നിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മേൽ തറച്ചതെന്നു കോടതി കണ്ടെത്തി. സ്മിത്ത് മറ്റൊരാളുമായി വഴക്കുണ്ടായതിനെ തുടർന്നു തോക്കെടുത്തു വെടി വയ്ക്കുകയായിരുന്നു. 2021 മാർച്ചിൽ ആയിരുന്നു സംഭവം.

മയായുടെ മാതാപിതാക്കൾ വിമൽ-സ്നേഹൽ പട്ടേലുമാർ നടത്തിയിരുന്ന മോട്ടലിൽ ഇളയ കുട്ടിയും ഉണ്ടായിരുന്നു. മയായുടെ തലയിൽ  കൊണ്ട വെടിയുണ്ട അമ്മയെയും സ്പർശിച്ചു.

മൂന്നു ദിവസം മരണത്തോടു പൊരുതിയ ശേഷം മാർച്ച് 23 നാണു മയാ കീഴടങ്ങിയത്.

 

 

 

Advertisment