ഭൂകമ്പം കൃത്യമായി പ്രവചിച്ച് ഗവേഷകന്‍

author-image
athira kk
New Update

ആംസ്ററര്‍ഡാം: തുര്‍ക്കിയെയും സിറിയയെയും പിടിച്ചുലച്ച ഭൂകമ്പം കൃത്യമായി പ്രവചിച്ച ഡച്ച് ഗവേഷകന്റെ ട്വീറ്റ് വൈറലാകുന്നു.
publive-image
നെതര്‍ലാന്‍ഡ്സിലെ ആംസ്ററര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോളാര്‍ സിസ്ററം ജോമെട്രി സര്‍വേയിലെ ഗവേഷകന്‍ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ് ഫെബ്രുവരി മൂന്നിനു തന്നെ ഭൂകമ്പത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. സെന്‍ട്രല്‍ തുര്‍ക്കി, ജോര്‍ദാന്‍, സിറിയ മേഖലയില്‍ അധികം വൈകാതെ 7.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകും എന്നായിരുന്നു ട്വീറ്റ്.

Advertisment

കൃത്യം രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ഭൂകമ്പം ഉണ്ടാകുകയും ചെയ്തു. ഹൂഗര്‍ബീറ്റ്സ് 7.5 തീവ്രതയാണ് പ്രവചിച്ചതെങ്കില്‍, സംഭവിച്ചത് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു. ഇതിന് പിന്നാലെ തന്റ മുന്‍ ട്വീറ്റ് അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു.

""115, 526 വര്‍ഷങ്ങള്‍ മുന്‍പ് സംഭവിച്ചതിന് സമാനമാണിത്. ഈ ഭൂകമ്പങ്ങള്‍ക്കെല്ലാം നിര്‍ണായകമായ ഗ്രഹ ജ്യാമിതിയാണുണ്ടായിരുന്നത്. ഫെബ്രുവരി 4~5 തീയതികളിലും സമാന സ്ഥിതിയായിരുന്നു' ~ഹൂഗര്‍ബീറ്റ്സ് ട്വീറ്റ് ചെയ്തു,

ഗ്രഹങ്ങളുടെ വിന്യാസമാണ് ഭൂകമ്പങ്ങള്‍ക്ക് കാരണമാകുന്നത് എന്നാണ് ഹൂഗര്‍ബീറ്റ്സിന്റെ സിദ്ധാന്തം. എന്നാല്‍ ഇതിന് ശാസ്ത്രീയ തെളിവുകളുടെ പിന്തുണയില്ല.