തുര്‍ക്കിയിലേക്ക് ദുരിതാശ്വാസവുമായി പോയ ഇന്ത്യന്‍ വിമാനത്തിന് പാകിസ്താന്‍ അനുമതി നിഷേധിച്ചു

author-image
athira kk
New Update

ന്യൂഡല്‍ഹി: ഭൂകമ്പ ബാധിതമായ തുര്‍ക്കിയിലേക്ക് ദുരിതാശ്വാസ വസ്തുക്കളുടെ രക്ഷാപ്രവര്‍ത്തകരുമായി പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന് പാകിസ്താനു മുകളിലൂടെ പറക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടു.
publive-image
തുടര്‍ന്ന് വഴി മാറി കൂടുതല്‍ ദൂരം സഞ്ചരിച്ചാണ് വിമാനത്തിനു തുര്‍ക്കിയിലെ അദാന വിമാനത്താവളത്തില്‍ എത്താനായതെന്ന് ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കി.

Advertisment

ഡോഗ് സ്ക്വാഡുകള്‍, മരുന്നുകള്‍ തുടങ്ങിയവയും വിമാനത്തിലുണ്ടായിരുന്നു. യു.പിയിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ നിന്ന് യാത്ര തുടങ്ങിയ വിമാനം പാകിസ്താന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വഴി തിരിച്ചു വിട്ടു.

കൂടുതല്‍ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാന്‍ തയ്യാറാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.

ദുരിതബാധിതര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി ആഗ്ര ആസ്ഥാനമായുള്ള ആര്‍മി ഫീല്‍ഡ് ഹോസ്പിറ്റലില്‍ നിന്ന് 89 അംഗങ്ങളുള്ള ഒരു മെഡിക്കല്‍ ടീമിനെ സൈന്യം സജ്ജമാക്കിയിട്ടുണ്ട്.