ടെസ്‌കോയെ വിപണിയില്‍ തോല്‍പ്പിച്ച് ഡണ്‍സ് , വില വര്‍ദ്ധനവ് രൂക്ഷമാവുന്നു

author-image
athira kk
New Update

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിപണയില്‍ വില വര്‍ദ്ധനവ് രൂക്ഷമാവുന്നുവെന്ന് പഠനങ്ങള്‍.. മാര്‍ക്കറ്റിംഗ് റിസര്‍ച്ച് കമ്പനിയായ കന്താറിന്റെ സ്റ്റഡി റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി 23 വരെയുള്ള 12 ആഴ്ചത്തെ വിലക്കയറ്റം 16.3% വരെയായി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.
publive-image
ഐറിഷ് കുടുംബങ്ങള്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന്, വാര്‍ഷിക ചെലവുകളില്‍ 1159 യൂറോ വരെ, അധികമായി ചെലവാക്കേണ്ടി വരുന്നുണ്ടെന്ന് ചെലവ് ചുരുക്കുന്നതിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കന്താര്‍ വ്യക്തമാക്കി.

Advertisment

ഐറിഷ് പലചരക്ക് വ്യാപാരമേഖലയും മുമ്പത്തേക്കാള്‍ മത്സരാധിഷ്ഠിതമാണെന്ന് കന്താറിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

2023 മിക്ക ഉപഭോക്താക്കളും ആരോഗ്യത്തിനു മുന്‍ഗണന കൊടുക്കുന്നതായും സൂചിപ്പിച്ചിട്ടുണ്ട്.മീറ്റ് പ്രോഡക്ടുകള്‍ക്ക് നാല് ശതമാനം വരെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ വിറ്റാമിന്‍ മിനറല്‍സിനുമായി കൂടുതല്‍ തുക ചെലവഴിക്കുന്ന പ്രവണത രൂപപ്പെട്ടു.

ഓണ്‍ലൈന്‍ സെയില്‍സും മികച്ച രീതിയില്‍ തന്നെ നിലകൊള്ളുന്നുണ്ട്. പുതിയ കച്ചവടക്കാര്‍ ഓണ്‍ലൈന്‍ സെയില്‍സിന് കൂടുതലായി ഊന്നല്‍ കൊടുക്കുന്നതായും കന്താര വ്യക്തമാക്കി.

23.7% വിപണിയും കൈയ്യടക്കിയിരിക്കുന്ന ഡണ്‍സാണ് വിപണിയില്‍ ഒന്നാമത്.വളര്‍ച്ചാ നിരക്കിലും അവര്‍ പിന്നിലല്ല.

23.1% വിപണി വിഹിതവും 9.8% വളര്‍ച്ചയുമായി ടെസ്‌കോയാണ് വിപണിയില്‍ രണ്ടാം സ്ഥാനത്ത് . എല്ലാ റീട്ടെയ്ലര്‍മാര്‍ക്കിടയിലും ടെസ്‌കോയ്ക്ക് ഏറ്റവും ശക്തമായ ആവൃത്തി വളര്‍ച്ചയുണ്ട്, വര്‍ഷം തോറും 10% വര്‍ധന.

0.9% വളര്‍ച്ചയോടെ സൂപ്പര്‍ വാല്യൂ വിപണിയുടെ 20.9% കൈവശം വച്ചിരിക്കുന്നു.ലിഡിലിന് 12.2% വിപണി വിഹിതവും 9.9% വളര്‍ച്ചയും ഉണ്ടായിരുന്നു.അതേസമയം, ആല്‍ഡിക്ക് 11.6% മാര്‍ക്കറ്റ് ഷെയറും 6.8% വളര്‍ച്ചയും ഉണ്ടായിട്ടുണ്ട്.