മോര്‍ട്ട് ഗേജ് പലിശ ഇളവ് നല്‍കാനാവില്ലെന്ന് ധനകാര്യ മന്ത്രി, കാത്തിരിക്കാന്‍ ലിയോ

author-image
athira kk
New Update

ഡബ്ലിന്‍ : മോര്‍ട്ട് ഗേജ് പലിശയിടവ് ഏര്‍പ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ധനകാര്യ മന്ത്രി. മോര്‍ട്ട്‌ഗേജ് ഉള്ളവര്‍ക്ക് പലിശ ഇളവ് ഏര്‍പ്പെടുത്തണമെങ്കില്‍ 655 മില്യണ്‍ യൂറോ പ്രതിവര്‍ഷം വേണ്ടി വരുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. പല മോര്‍ട്ട്‌ഗേജ് ഹോള്‍ഡര്‍മാരും സമ്മര്‍ദ്ദത്തില്‍ ആണെന്നും ചില വായ്പക്കാര്‍ ഭവന വായ്പ തിരിച്ചടവിന് 7% വരെ പലിശ ഈടാക്കുന്നതായും മനസ്സിലായിട്ടുണ്ടെന്ന് ഡെയിലില്‍ സംസാരിക്കവെ ധനകാര്യ മന്ത്രി മൈക്കിള്‍ മഗ്രാത്ത്. വ്യക്തമാക്കി. പ്രാഥമിക ഭവനങ്ങള്‍ക്കായി 716000 മോര്‍ട്ട്‌ഗേജുകള്‍ ഉണ്ടെന്നും അതില്‍ 35% ട്രാക്കറും 26% വേരിയബിള്‍ നിരക്കിലുമാണെന്നും മന്ത്രി പറഞ്ഞു.
publive-image
ട്രാക്കര്‍ മോര്‍ട്ട്‌ഗേജ്കള്‍ക്കുള്ള രണ്ട് ലക്ഷത്തോളം വീട്ടുടമസ്ഥര്‍ ഏറ്റവും പുതിയ വര്‍ദ്ധനവില്‍ ആഘാതം നേരിടുന്നുണ്ടെന്ന് ധനകാര്യ വക്താവ് ഡോഹര്‍ട്ടി പറഞ്ഞു. മോര്‍ട്ട്‌ഗേജ് ഉടമകള്‍ സമ്മര്‍ദ്ദത്തിന് വിധേയരാകുന്നതില്‍ സംശയമില്ല എന്നാല്‍ പ്രധാന നികുതി, ചിലവ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിക്കാതെ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

മോര്‍ട്ട്‌ഗേജ് പലിശ ഇളവുകള്‍ ഒഴിവാക്കി പണപ്പെരുപ്പം കുറയ്ക്കുന്നതിന് നിരക്കുകള്‍ ഉയരേണ്ടി വരുമെന്നും ഭാവിയിലെന്തെങ്കിലും സമാശ്വാസം തള്ളിക്കളയില്ലെന്നും യൂറോപ്പ്യന്‍ കൗണ്‍സില്‍ യോഗത്തില്‍ ഈ കാര്യം ചര്‍ച്ച ചെയ്യുമെന്നും പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.