യൂറോപ്പ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികളില്‍ കൂടുതലായി നിയന്ത്രണങ്ങള്‍ കൊണ്ടുവരും

author-image
athira kk
New Update

ഡബ്ലിന്‍ : യൂറോപ്പ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികളില്‍ കൂടുതലായി നിയന്ത്രണങ്ങള്‍ കൊണ്ടുവരും. അനധികൃതമായി യൂറോപ്പിന്റെ പുറത്തുനിന്നും യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് വരുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അതിര്‍ത്തികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.യൂറോപ്യന്‍ യൂണിയന്റെ അടുത്ത സമ്മേളനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി
publive-image
യൂറോപ്പിലേക്ക് അനധികൃതമായി വരുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ടെന്നും, യൂറോപ്പിലേക്ക് ആരൊക്കെ വരണമെന്ന് തീരുമാനിക്കുന്നത് മനുഷ്യക്കടത്തുകാരല്ല മറിച്ച് യൂറോപ്യന്മാരായിരിക്കണമെന്നും ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.

Advertisment

2015 മുതല്‍ യൂറോപ്യന്‍ യൂണിയനിലേക്ക് ഉള്ള കുടിയേറ്റം രാഷ്ട്രീയമായി വളരെ വലിയ ചര്‍ച്ചയായ വിഷയമാണ്. ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ തടയുന്ന രീതിയില്‍ അതിര്‍ത്തികളുടെ പരിശോധന കര്‍ശനമാക്കുന്നത് ചര്‍ച്ചാവിഷയമാണ്.

2014 ല്‍ 300 കിലോമീറ്റര്‍ മാത്രമായിരുന്നു യൂറോപ്പിലെമ്പാടുമായി അതിര്‍ത്തിയുണ്ടായിരുന്നത്, 2022 ഓടെ സ്‌പെയിന്‍ മുതല്‍ ഗ്രീസും ലാത്വിയയും വരെ ഇത് 2000 കിലോമീറ്റര്‍ ആയി അതിര്‍ത്തി കെട്ടി ഉയര്‍ത്തിയിട്ടുണ്ട്.യൂറോപ്പിന്റെ അതിര്‍ത്തികളില്‍ ഉണ്ടാകാന്‍ പോകുന്ന കര്‍ശന നടപടികള്‍ അംഗീകരിക്കുന്നതായി ഓസ്‌ട്രേലിയന്‍ ചാന്‍സിലര്‍ കാള്‍ നെഹുമാര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ മനുഷ്യാവകാശങ്ങളും അന്തസ്സും മുന്‍നിര്‍ത്തി കേന്ദ്രത്തിലെ അഭയം നല്‍കാനുള്ള നടപടിക്രമങ്ങളും സ്വീകരണ കേന്ദ്രങ്ങളും മെച്ചപ്പെടുത്തണമെന്ന് കാത്തലിക് ചാരിറ്റി ഗ്രൂപ്പായ കാരിത്താസ് അഭ്യര്‍ത്ഥിച്ചു.