വ്യാജ സര്‍ട്ടിഫിക്കറ്റു കമ്പനനിയെ കേരളത്തില്‍ അറസ്ററു ചെയ്തു ജര്‍മന്‍ഭാഷാ സര്‍ട്ടിഫിക്കറ്റിനനു പിടി വീഴുമോ ?

author-image
athira kk
New Update

ആലപ്പുഴ: വിദേശ രാജ്യങ്ങളിലേക്കു പോകുന്നതിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന കണ്‍സള്‍ട്ടന്‍സി നടത്തിപ്പുകാരെ പോലീസ് പൊക്കി. ഹരിപ്പാട് കരിയിലകുളങ്ങര രാമപുരം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സില്‍വര്‍ സ്വാന്‍ എച്ച്ആര്‍ മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്‍റെ ഉടമ ആലപ്പുഴ കടപ്പുറം പാര്‍വതി സദനത്തില്‍ രഞ്ജിത്ത്, സഹായിയും ൈ്രഡവറുമായ ഹരിപ്പാട് പിലാപ്പുഴ ലക്ഷ്മി നിവാസില്‍ ശ്രീ രഞ്ജിത്ത് എന്നിവരെയാണ് പോലീസ് അറസ്ററ് ചെയ്തത്.
publive-image
പോലീസിനു കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ 160 ഓളം വ്യാജ സീലുകളും, ആറ് കമ്പ്യൂട്ടറുകളും, മൂന്ന് ലാപ്ടോപ്പുകളും, പത്ത് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു.ആശുപത്രികള്‍, കോടതികള്‍, ബാങ്കുകള്‍, ചാര്‍ട്ടേഡ് അക്കൗണ്ട് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സീലുകളും പോലീസ് കണ്ടെടുത്തു.

Advertisment

വിദേശത്തേക്ക് പോകുന്നതിനു എമിഗ്രേഷന്‍ ക്ളിയറന്‍സ് ലഭിക്കുന്നതിനു ആവശ്യമായ വ്യാജ അക്കൗണ്ട് സ്റേററ്റ്മെന്‍റുകളും വിവിധ സ്ഥാപനങ്ങളുടെ കൃത്രിമമായി തയാറാക്കിയ ലെറ്റര്‍ ഹെഡ്, നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റുള്‍, വിദേശത്തേക്ക് വ്യാജ റിക്രൂട്ട്മെന്‍റ് നടത്തിയതിന്‍റെ രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ നാളുകളിലായി ജര്‍മനിയിലേയ്ക്ക് നഴ്സുമാരെ കടത്താന്‍ കേരളത്തിലെ ചില ഏജന്‍സികളുടെ സഹായത്തോടെ കോയമ്പത്തൂര്‍, ഹൈദരാബാദ് കൊല്‍ക്കൊത്ത തുടങ്ങിയ സ്ഥലങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെ ജര്‍മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കിക്കൊടുക്കുന്ന കാര്യം പത്തനംതിട്ടയില്‍ നിന്നും ഞങ്ങളെ വിളിച്ചറിയിച്ചിരുന്നു. ഇതിന്റെ പിന്നില്‍ വലിയൊരു റാക്കറ്റ് തന്നെ ഉണ്ടാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.

ജര്‍മന്‍ ഭാഷാ ബിടു ലെവല്‍ സര്‍ട്ടിഫിക്കറ്റിന് മാത്രം ഒന്നര മുതല്‍ രണ്ടര ലക്ഷം വരെയാണ് വില. എന്തായാലും ഇത്തരം കള്ള സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു ജര്‍മനിയിലെത്തി നഴ്സായി ജോലിക്കു കയറുന്നവര്‍ സൂക്ഷിച്ചാല്‍ നന്ന്. കണ്ടുപിടിക്കില്ലെന്ന അമിത വിശ്വാസം ഒന്നും വേണ്ട, പിടിച്ചാല്‍ അവരുടെ ജീവിതം കട്ടപ്പൊകയാവും. ജീവിതത്തില്‍ പിന്നെ ജര്‍മനിയില്‍ ജോലി ചെയ്യാനാവില്ലന്നുകൂടി ഓര്‍ക്കുക.

ഇറ്റലിയിലും, മാള്‍ട്ടയിലും, യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ എത്തിച്ച് പരീക്ഷ നടത്തിയെന്ന പേരില്‍ വ്യാജ ജര്‍മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വ്യക്തിഗത ഏജന്‍സികളും ജര്‍മനിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ഉണ്ടെന്നും സൂചനയുണ്ട്.