ഭൂകമ്പത്തില്‍ മരണസംഖ്യ കാല്‍ ലക്ഷത്തിലേക്ക്

author-image
athira kk
New Update

അങ്കാറ: തുര്‍ക്കിയിലും സിറിയയിലുമായി തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം കാല്‍ ലക്ഷത്തിലേക്ക് അടുക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇത്രയും സമയമായ സാഹചര്യത്തില്‍ ഇനി അധികമാരെയും ജീവനോടെ പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയില്ല.

Advertisment

publive-image

രക്ഷാപ്രവര്‍ത്തനത്തിന് വേഗം കുറവാണെന്ന് ആദിയമാന്‍ പ്രവിശ്യ സന്ദര്‍ശിച്ച തുര്‍ക്കി പ്രസിഡന്‍റ് റജബ് തയിബ് ഉര്‍ദുഗാന്‍ സമ്മതിച്ചു. ഇത്ര വലിയ ദുരന്തം ആര്‍ക്കും മുന്‍കൂട്ടി കാണാനാകില്ലെന്നും ഉര്‍ദുഗാന്‍.

ആഭ്യന്തര സംഘര്‍ഷം തുടരുന്ന സിറിയയില്‍ അടിയന്തര വെടിനിര്‍ത്തലിന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവിടെ 5.3 ദശലക്ഷം ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടതായും ഐക്യരാഷ്ട്രസഭ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിന് അനുമതി നല്‍കിയതായി സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.