അയര്‍ലണ്ടിലെ ടെക്ക് കമ്പനികളിലെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ രംഗത്ത് :വരുന്നത് ശുഭദിനങ്ങള്‍

author-image
athira kk
New Update

ഡബ്ലിന്‍: ആഗോള കമ്പനികള്‍ തൊഴില്‍ വെട്ടിക്കുറയ്ക്കുന്ന പ്രവണതയെ നേരിടാന്‍ തന്ത്രമൊരുക്കി ഐറിഷ് സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ അന്താരാഷ്ട്ര കമ്പനികളുടെ ഹെഡ് ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനുമായി എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്മെന്റ് മന്ത്രി സൈമണ്‍ കോവെനി യുഎസിലേയ്ക്ക് പോയിരുന്നു.
publive-image
‘നിലവില്‍ ചില അശുഭ വാര്‍ത്തകളിലൂടെ നാം കടന്നുപോകുന്നുണ്ടെങ്കിലും കൂടുതല്‍ ശുഭ വാര്‍ത്തകളും താമസിയാതെ അയര്‍ലണ്ടില്‍ എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’സന്ദര്‍ശന ശേഷം മടങ്ങിയെത്തിയ മന്ത്രി ആര്‍ ടി ഇ ന്യൂസിനോട് വെളിപ്പെടുത്തി.. ടെക്‌നോളജി കമ്പനി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ കൂടുതല്‍ സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

അയര്‍ലണ്ടില്‍ ടെക്‌നോളജി മേഖലയില്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കപ്പെടുന്നത് നല്ല രീതിയിലുള്ള വാര്‍ത്തയല്ലെന്ന് ട്രേഡ് ആന്‍ഡ് എംപ്ലോയ്‌മെന്റ് മന്ത്രി സൈമണ്‍ കോവെനി സമ്മതിച്ചു.ടെക്‌നോളജി മേഖലയിലെ വമ്പന്മാരായ ട്വിറ്റര്‍, മെറ്റ, സ്ട്രയിപ്പ്, ആമസോണ്‍, ഇന്റല്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഹബ്‌സ്‌പോട്ട്,ഡെല്‍ എന്നീ ടെക്‌നോളജി കമ്പനികള്‍ അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങളും വെട്ടിച്ചുരുക്കുന്നതായി സൂചന നല്‍കിയിരുന്നു.ഇതേ തുടര്‍ന്നാണ് കമ്പനി മാനേജ്മെന്റുകളെ കാണാനായും ,ചര്‍ച്ച നടത്താനുമായി മന്ത്രി സൈമണ്‍ കോവെനി അമേരിക്ക സന്ദര്‍ശിച്ചത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി അയര്‍ലണ്ടില്‍ വെട്ടിക്കുറയ്ക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണം ഇവിടുത്തെ ടെക് മേഖലയില്‍ സൃഷ്ടിക്കപ്പെട്ട മൊത്തത്തിലുള്ള തൊഴിലവസരങ്ങളുടെ ഒരു ഭാഗം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും വലിയ ടെക് കമ്പനിയായ ആപ്പിള്‍ ഇവിടെ തൊഴിലാളികളെ വെട്ടിക്കുറച്ചിട്ടില്ലെന്നും പകരം കോര്‍ക്കിലെ യൂറോപ്യന്‍ ആസ്ഥാനമായ അയര്‍ലണ്ടില്‍ വരും വര്‍ഷങ്ങളില്‍ 1,300 പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.കൂടുതല്‍ ടെക്ക് കമ്പനികള്‍ അയര്‍ലണ്ടിനെ തേടിയെത്തും.

മിക്ക ടെക് കമ്പനികളും കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച വളര്‍ച്ചയില്‍ 20 ശതമാനം വരെയെങ്കിലും കുറവുണ്ടായേക്കുമെന്ന തിരിച്ചറിവിലാണ് കമ്പനികള്‍. അവരത് ‘എവിടെയെങ്കിലും ‘തിരിച്ചുപിടിക്കുകയാണ്, ഇത് ടെക് മേഖലയിലെ ഒരു തിരുത്തലാണ്, പക്ഷേ ഇത് തീര്‍ച്ചയായും ഒരു പ്രതിസന്ധിയല്ല. ടെക് മേഖലയില്‍ വീണ്ടും വളര്‍ച്ച തുടങ്ങുമ്പോള്‍ അത് മറ്റെവിടെയെക്കാളും അയര്‍ലണ്ടിന് ഗുണകരമാവുമെന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും, ”മന്ത്രി പറഞ്ഞു.ശുഭപ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുകയാണ്.മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.