അങ്കാറ/ അലെപ്പോ : അതിശക്തമായ ഭൂചലനങ്ങളെ തുടര്‍ന്ന് സിറിയയിലും തുര്‍ക്കിയിലും മരിച്ചവരുടെ എണ്ണം അമ്പതിനായിരം കടക്കുമെന്ന സൂചനകള്‍ നല്‍കി യൂ എന്‍ ദൗത്യ സംഘം
/sathyam/media/post_attachments/uBx5Hfk5JxwkSsy7mbPc.jpg)
മരവിപ്പിക്കുന്ന തണുപ്പിനിടയിലും പതിനായിരക്കണക്കിന് പ്രാദേശിക- അന്താരാഷ്ട്ര രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ദശലക്ഷക്കണക്കിന് പേരാണ് ഭവനരഹിതമായി സഹായം കാത്തുകഴിയുന്നത്. തുര്‍ക്കിയില്‍ 21,848 പേരും തുര്‍ക്കിയില്‍ 3,553 പേരുമാണ് മരിച്ചത്. മൊത്തം 25,401 പേരുടെ മരണം സ്ഥിരീകരിച്ചു.
തിങ്കളാഴ്ചയാണ് അതിശക്തമായ രണ്ട് ഭൂചലനങ്ങളുണ്ടായത്. ഇതിന് ശേഷം നിരവധി തുടര്‍ കമ്പനങ്ങളുമുണ്ടായി. ഹൃദയഭേദകമായ മരണങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുമ്പോഴും മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുന്നവരുമുണ്ട്. സിറിയയില്‍ മാത്രം 53 ലക്ഷം ആളുകള്‍ ഭവനരഹിതരായിട്ടുണ്ട്. ഏകദേശം 80,000 പേര്‍ ആശുപത്രിയിലും ഒരു ദശലക്ഷത്തിലധികം ആളുകള്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളിലുമാണ്.
നൂറു ??വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സംഭവമാണ് ഈ ഭൂകമ്പമെന്ന് യുഎന്‍ സഹായ മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്ത്സ് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ ദുരന്തമേഖലകളിലെ ജനങ്ങള്‍ ആകെ നിരാശരായിരുന്നു എന്നത് താന്‍ മനസിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ‘ അവശിഷ്ടങ്ങള്‍ക്കടിയില്‍ എത്രപേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് കൃത്യമായി കണക്കാക്കാന്‍ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു., പക്ഷേ ഇത് ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’
”ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചവരുടെ എണ്ണം കണക്കാക്കാന്‍ തുടങ്ങിയിട്ടില്ല,അത് അമ്പതിനായിരത്തിലും അധികമായേക്കാം.” അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയില്‍ 24,617 പേരും സിറിയയില്‍ 3,574 പേരും മരിച്ചതായി അധികൃതര്‍ . സ്ഥിരീകരിച്ചതോടെ മരണസംഖ്യ ആകെ ഇപ്പോള്‍ 28,191 ആണ്.
ജൂണില്‍ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് എര്‍ദോഗന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തം.പണപ്പെരുപ്പവും,ജീവിത ചിലവുകളും ഉയരുന്ന തുര്‍ക്കിയിലെ ജനങ്ങള്‍ ആകെ നിരാശയിലാണ്.
തിങ്കളാഴ്ച 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, തുര്‍ക്കിയിലും സിറിയയിലും ഉടനീളം നിരവധി ശക്തമായ തുടര്‍ചലനങ്ങളോടെ, ഈ നൂറ്റാണ്ടിലെ ലോകത്തിലെ ഏഴാമത്തെ മാരകമായ പ്രകൃതിദുരന്തമായി കണക്കാക്കപ്പെടുന്നു, 2003 ല്‍ അയല്‍രാജ്യമായ ഇറാനിലുണ്ടായ ഭൂകമ്പത്തില്‍ 31,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.