ന്യൂയോർക്ക് : കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് തോറ്റില്ലെന്നു സ്ഥാപിക്കാൻ അദ്ദേഹത്തിന്റെ പ്രചാരണ സമിതി നിയോഗിച്ച ഗവേഷണ സംഘത്തിന്റെ റിപ്പോർട്ട് ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുന്നത് ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ കഴമ്പില്ല എന്ന നിഗമനം മൂലമാണെന്നു റിപ്പോർട്ട്.
/sathyam/media/post_attachments/gzzJ0KhwBeL42DOOSuAd.jpg)
ബെർക്കിലി റിസർച്ച് ഗ്രൂപ്പ് ആറു സംസ്ഥാനങ്ങളിൽ 2020 തിരഞ്ഞടുപ്പ് ഫലങ്ങൾ വിലയിരുത്തി. ട്രംപ് പറയുന്ന തട്ടിപ്പുകളും ക്രമക്കേടുകളും പരസ്യമാക്കാനും കോടതികളിൽ ഉന്നയിക്കാനും കഴിയുന്ന വിധം എന്തെങ്കിലും കണ്ടെത്താൻ അവർക്കു പക്ഷെ കഴിഞ്ഞില്ല. വോട്ടിംഗ് യന്ത്രത്തിന്റെ തകരാറുകൾ, മരിച്ചവരുടെ പേരിൽ വോട്ട് ചെയ്‌തെന്ന ആരോപണം ഇവയൊക്കെ അന്വേഷിച്ചു. ഒരു ഫലങ്ങളും ജനങ്ങളുടെയോ കോടതിയുടെയോ മുന്നിൽ ഇതു വരെ അവതരിപ്പിച്ചിട്ടില്ല.
ട്രംപിന്റെ അനുയായികൾ യുഎസ് ക്യാപിറ്റോളിൽ കലാപം അരങ്ങേറിയ 2021 ജനുവരി 6 നു മുൻപ് അവർ റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് വിജയം ജോ ബൈഡൻ തട്ടിയെടുത്തതാണ് എന്ന ആരോപണം ട്രംപ് ഇപ്പോഴും ഉന്നയിക്കുന്നു.
വോട്ടർമാരുടെ മേൽവിലാസത്തിൽ വന്ന മാറ്റങ്ങൾ, അനധികൃത കുടിയേറ്റക്കാരുടെ വോട്ട്, ഒരാൾ രണ്ടു തവണ വോട്ട് ചെയ്തിട്ടുണ്ടോ, യന്ത്രങ്ങളിൽ കൃത്രിമത്വം നടന്നിട്ടുണ്ടോ, ആളില്ലാത്ത വീടുകളിലേക്ക് ബാലറ്റ് അയച്ചിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ ഗവേഷക സംഘം അന്വേഷിച്ചെന്നു അതേപ്പറ്റി കൃത്യമായി അറിയുന്ന ഒരാളാണ് വെളിപ്പെടുത്തിയത്.
ട്രംപ് ആഗ്രഹിച്ചതൊന്നും പക്ഷെ കിട്ടിയില്ല. ചില്ലറ പ്രശ്നങ്ങൾ കണ്ടെത്തിയെങ്കിലും തിരഞ്ഞടുപ്പ് ഫലം മാറ്റിമറിക്കാൻ കഴിയുന്ന പ്രാധാന്യം അവയ്ക്കു ഉണ്ടായിരുന്നില്ല.
അതിനിടെ, ട്രംപിന്റെ ഒരു ലാപ്ടോപ്പ് നിറയെ രഹസ്യ രേഖകൾ കണ്ടെത്തിയത് അദ്ദേഹത്തിനെതിരെ നിയമ വകുപ്പിനു പുതിയൊരു കരുത്തൻ ആയുധമാകുമെന്നു നിയമവിദഗ്‌ദർ പറഞ്ഞു.