മുസ്ളിം കുടിയേറ്റക്കാരെ സംസ്കരിക്കാന്‍ ഇടമില്ലാതെ ജര്‍മനി

author-image
athira kk
New Update

ബര്‍ലിന്‍: കുടിയേറ്റക്കാരായ മുസ്ളിംകള്‍ മരിച്ചാല്‍ സംസ്കരിക്കാന്‍ ആവശ്യത്തിനു സ്ഥലമില്ലാതെ ജര്‍മനി. അഞ്ച് മില്യനിലധികം മുസ്ളിംകളാണ് ജര്‍മനിയില്‍ ജീവിക്കുന്നത്. രാജ്യത്തിന്റെ ആകെ ജനസംഖ്യ 83 മില്യനും. രാജ്യത്ത് മുസ്ളിം ജനസംഖ്യ വര്‍ധിച്ചു വരുന്നതിനൊപ്പം, മരിച്ച ശേഷം ഇവിടെ തന്നെ സംസ്കരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.
publive-image
മുപ്പതിനായിരത്തിലധികം സെമിത്തേരികള്‍ രാജ്യത്തുണ്ട്. ഇതില്‍ മൂന്നിലൊന്ന് ക്രിസ്ത്യന്‍ പള്ളികളുടെ വകയാണ്. ബാക്കിയെല്ലാം മുനിസിപ്പാലിറ്റികള്‍ നടത്തുന്നത്. പതിനാറ് സ്റേററ്റുകള്‍ ഓരോന്നിലും സംസ്കാരത്തിന് പ്രത്യേകം നിയമങ്ങളും ചട്ടങ്ങളുമാണുള്ളത്. അതിനാല്‍ തന്നെ മുസ്ളിംകള്‍ക്ക് മതാചാര പ്രകാരം സംസ്കാരം നടത്താന്‍ മതിയായ സ്ഥലങ്ങളില്ല.

Advertisment

ശവപ്പെട്ടികള്‍ ഉപയോഗിക്കുന്നത് മുസ്ളിംകള്‍ക്കും ജൂതര്‍ക്കും നിഷിദ്ധമാണ്. എന്നാല്‍, ജര്‍മനിയിലെ ബഹുഭൂരിപക്ഷം പൊതുശ്മശാനങ്ങളിലും ഇവയുടെ ഉപയോഗം നിര്‍ബന്ധവുമാണ്. തുണിയില്‍ പൊതിഞ്ഞാണ് ഇവരുടെ സംസ്കാരം.

ദഹിപ്പിക്കാനോ രണ്ടാമത് സംസ്കരിക്കാനോ മതാചാരം അനുവദിക്കുന്നില്ല. അതു തന്നെയാണ് സ്ഥലപരിമിതിക്ക് പ്രധാന കാരണവും. ഇക്കാരണത്താല്‍ ഇസ്ളാം മതവിശ്വാസികളായ പലര്‍ക്കും അയല്‍ മുനിസിപ്പാലിറ്റികളിലും മറ്റും ഇടം തേടേണ്ട അവസ്ഥ സംജാതമാകുന്നു.