ഭൂകമ്പത്തില്‍ ദുരിതത്തിലായത് രണ്ടരക്കോടി ആളുകള്‍

author-image
athira kk
New Update

അങ്കാറ: തുര്‍ക്കിയിലും സിറിയയിലും കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അര ലക്ഷം കടക്കുമെന്ന് ഐക്യരാഷ്ട്ര സഭ. ഔദ്യോഗിക കണക്കുപ്രകാരം നിലവില്‍ 30,000 ആണ് മരണസംഖ്യ.
publive-image
അതിശൈത്യം അവഗണിച്ച് അരലക്ഷത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ ഭൂകമ്പമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. 150 മണിക്കൂറുകള്‍ക്കുശേഷവും കുട്ടികള്‍ ഉള്‍പ്പെടെ ഏതാനും പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. എന്നാല്‍ തുര്‍ക്കിയിലെ ഹതായി പ്രവിശ്യയില്‍ ചേരിതിരിഞ്ഞുള്ള വെടിവയ്പിനെത്തുടര്‍ന്നു തിരച്ചില്‍ നിര്‍ത്തിവച്ചു.

Advertisment

ഭൂകമ്പം ദുരിതത്തിലാക്കിയത് 2.6 കോടി ജനങ്ങളെയാണ്. 8.7 ലക്ഷം പേര്‍ പട്ടിണിയിലായിക്കഴിഞ്ഞു. തുര്‍ക്കിയില്‍ 80,000 പേര്‍ ആശുപത്രിയിലും 10 ലക്ഷത്തിലധികം പേര്‍ അഭയകേന്ദ്രങ്ങളിലുമാണ്. സിറിയയില്‍ മാത്രം 53 ലക്ഷം പേര്‍ക്കു വീട് നഷ്ടമായി.

ഇരുരാജ്യങ്ങളുടെയും അടിയന്തര ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 428 ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 353 കോടി രൂപ) അടിയന്തര സഹായനിധി സമാഹരിക്കാന്‍ ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.