സര്‍ക്കാരിനെ വിമര്‍ശിച്ച ബിഷപ്പിന് 26 വര്‍ഷം തടവ്

author-image
athira kk
New Update

മനാഗ്വ: നിക്കരാഗ്വയില്‍ കത്തോലിക്കാ ബിഷപ് റൊളാന്‍ഡോ അല്‍വാരസിന് കോടതി 26 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയെ നിരന്തരം വിമര്‍ശിക്കുന്നതാണ് കാരണം. രാജ്യദ്രോഹക്കുറ്റമാണ് അദ്ദേഹത്തിനു മേല്‍ ചുമത്തിയിരിക്കുന്നത്.
publive-image
കഴിഞ്ഞ ഓഗസ്ററില്‍ അറസ്ററിലായ ബിഷപ്പ് അന്നു മുതല്‍ വീട്ടുതടങ്കലിലായിരുന്നു. പിന്നീട് മൊഡേലേയിലെ ജയിലിലേക്കു മാറ്റി. അദ്ദേഹത്തിന്റെ നിക്കര്വാഗ്വന്‍ പൗരത്വവും സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്. ബിഷപ്പിനൊപ്പം അറസ്ററിലായ 4 വൈദികര്‍ക്ക് 3 വൈദിക വിദ്യാര്‍ഥികള്‍ക്കും 10 വര്‍ഷം വീതം ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്.

Advertisment

ബിഷപ് അല്‍വാരസിനെ ജയിലിലടച്ച സംഭവത്തില്‍ താന്‍ അത്യധികം വേദനിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രതിവാര പൊതുദര്‍ശന ചടങ്ങില്‍ പറഞ്ഞു.

അല്‍വാരസ് ബിഷപ്പായിരുന്ന മറ്റഗല്‍പ രൂപതയുടെ ഉടമസ്ഥതയിലുള്ള റേഡിയോ, ടിവി സ്റേറഷനുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. വത്തിക്കാന്‍ സ്ഥാനപതിയെയും മദര്‍ തെരേസയുടെ സിസ്റേറഴ്സ് ഓഫ് ചാരിറ്റി അംഗങ്ങളെയും കഴിഞ്ഞ വര്‍ഷം നിക്കരാഗ്വ പുറത്താക്കിയിരുന്നു.