ഡബ്ലിന്‍ : ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഓഹരി ഉടസ്ഥതയിലുള്ള ഒരു കമ്പനി നിര്‍മ്മിച്ച സിസിടിവി സംവിധാനം ഐറിഷ് പാര്‍ലമെന്റ് മന്ദിരമായ ലെയിന്‍സ്റ്റര്‍ ഹൗസിനെ ചാരവാലയത്തിലാക്കിയെന്ന സംശയമുയര്‍ത്തി മനുഷ്യാവകാശ സമിതി.സർക്കാർ ആലോചനാ സമിതികളിൽ ഏതെങ്കിലും നയത്തെ സംബന്ധിച്ച തീരുമാനങ്ങളോ ,ആലോചനകളോ പോലും,പൊതു സമൂഹമോ ,മാധ്യമങ്ങളോ അറിയുന്നതിന് മുമ്പ് തന്നെ ചൈനയിലെ അധികാര കേന്ദ്രങ്ങൾ അറിയുന്നുവെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്.
ഡബ്ലിനിലെ ഹൗസ്സ് ഓഫ് ഓറീച്ച്റ്റാസിന്റെ അകത്തും പുറത്തും ഹിക്വിഷന്‍ നിരീക്ഷണ ക്യാമറകള്‍ ഉപയോഗിക്കുന്നതില്‍ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടിയാണ് മനുഷ്യാവകാശ സംഘടനയായ ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (ഐസിസിഎൽ )രംഗത്തുവന്നത്. പാര്‍ലമെന്റ് കമ്മീഷനെഴുതിയ കത്തിലൂടെ ഹിക്വിഷന്‍ ക്യാമറകളുടെ ഉപയോഗത്തില്‍ സുരക്ഷാ അപകടസാധ്യത വിലയിരുത്തണമെന്നും , മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടോ എന്നും അന്വേഷിക്കണം എന്നാവശ്യപ്പെട്ട ഐസിസിഎൽ എല്ലാ ഹിക്യവിഷൻ ക്യാമറകളും ഉപകരണങ്ങളും നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ത്തി
‘പാര്‍ലമെന്റിലെ ചൈനീസ് നിര്‍മ്മിത ക്യാമറകള്‍ അവയുടെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും നിയന്ത്രിക്കാനും, വിവരങ്ങള്‍ തിരികെ റിപ്പോര്‍ട്ട് ചെയ്യാനുള്ള അപകടസാധ്യത സുരക്ഷാ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പതിവായി സുരക്ഷാ തകരാറുകള്‍ കണ്ടെത്തുന്ന വിവിധ മോഡലിലുള്ള ഹിക്യവിഷൻ ക്യാമറകളുടെ പൂര്‍ണ്ണ നിയന്ത്രണം ഹാക്കര്‍മാര്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന ഗുരുതരമായ കണ്ടെത്തലാണ് ‘ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ഐസിസിഎൽ -ന്റെ ടെക്നോളജി ഫെലോ, ഡോ. ക്രിസ് ശ്രീഷക് പറഞ്ഞു. .”ക്യാമറകള്‍ വഴി കാണുന്നതും കേള്‍ക്കുന്നതും ഹാക്കര്‍മാര്‍ക്ക് റെക്കോര്‍ഡ് ചെയ്യാനും കഴിയും.
”ഐസിസിഎല്‍ ,പാര്‍ലമെന്റിന്റെ ബില്‍ഡിംഗുകള്‍ക്കുള്ളിലും അതിന്റെ പരിസരത്തിലുമുള്ള ഹിക്യവിഷൻ ക്യാമറകള്‍ നേരിട്ട് നിരീക്ഷിച്ചിരുന്നു. ടിഡിമാരുടെയും സെനറ്റര്‍മാരുടെയും സ്റ്റാഫുകളുടെയും സ്വകാര്യ സംഭാഷണങ്ങള്‍ വരെ പകര്‍ത്താന്‍ കഴിയുന്ന വിധമാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അവര്‍ സ്വകാര്യം പറയുന്നത് പോലും ഇവ പിടിച്ചെടുക്കും.
സുരക്ഷാ പ്രശ്നങ്ങള്‍ കാരണം നിരവധി പാശ്ചാത്യ രാജ്യങ്ങളിലും സ്ഥാപനങ്ങളിലും ഹിക്വിഷന്‍ നിരോധിച്ചിരിക്കുന്നു. , ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം ഓസ്ട്രേലിയ അതിന്റെ പ്രതിരോധ സൈറ്റുകളില്‍ നിന്ന് ഇതേ സ്ഥാപനത്തിന്റെ നൂറുകണക്കിന് ക്യാമറകള്‍ നീക്കം ചെയ്തിരുന്നു.
നവംബറില്‍, യുഎസ് ഗവണ്‍മെന്റും തങ്ങളുടെ ആശയവിനിമയ ശൃംഖലയെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ ഹിക്യവിഷൻ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നുള്ള ടെലികമ്മ്യൂണിക്കേഷനുകളും വീഡിയോ നിരീക്ഷണ ഉപകരണങ്ങളും നിരോധിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ബ്രിട്ടീഷ് സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഇതേ ക്യാമറാകള്‍ക്ക് നിരോധനം വന്നിരുന്നു.