ഡേറ്റ ചോർന്ന കേസിൽ മെറ്റാ കമ്പനിക്കു ഇന്ത്യൻ അമേരിക്കൻ ജഡ്‌ജ്‌ $ 1 മില്യനോളം പിഴ ചുമത്തി

author-image
athira kk
New Update

ന്യൂയോർക്ക് : കോടതിക്കും ഫേസ്ബുക് ഉപയോക്താക്കൾക്കും തടസങ്ങൾ സൃഷ്ടിച്ചതിന്റെ പേരിൽ മെറ്റാ കമ്പനിക്കു ഇന്ത്യൻ അമേരിക്കൻ ജഡ്‌ജ്‌ വിൻസ് ച്ഛബ്രിയ $ 1 മില്യനോളം പിഴയടിച്ചു: $925,078.51.
publive-image
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മറ്റുള്ളവർക്കു ചോർത്തി നൽകിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ ഗിബ്സൺ ഡൺ & ക്രച്ചറിനു താക്കീതുമുണ്ട്. അങ്ങിനെ ചെയ്തിട്ടില്ലെന്ന അവരുടെ വാദം വഞ്ചയാണെന്നു അദ്ദേഹം പറഞ്ഞു. 

Advertisment

നിയമപോരാട്ടം അന്യായമായി ക്ലേശകരവും ചെലവേറിയതും ആക്കാൻ ഫേസ്ബുക് കാലതാമസവും വഴിതെറ്റിക്കലും ബാലിശമായ വാദങ്ങളും ആയുധമാക്കിയെന്നു സാൻ ഫ്രാൻസിസ്‌കോ ജഡ്‌ജ്‌ ചൂണ്ടിക്കാട്ടിയെന്നു ബ്ലൂംബെർഗ് പറയുന്നു.

"വാദങ്ങൾ പൊള്ളയാണെന്നു പല തവണ ചൂണ്ടിക്കാട്ടിയിട്ടും അവ ആവർത്തിക്കാൻ ഫേസ്ബുക്കും ഗിബ്സൺ ഡണ്ണും മടിച്ചില്ല."

കുറഞ്ഞ നഷ്ടപരിഹാരം വാങ്ങാൻ ഫേസ്ബുക് പരാതിക്കാരുടെ മേൽ സമമർദം ചെലുത്തി. കേംബ്രിജ് അനാലിറ്റിക്കയുമായുള്ള മെറ്റയുടെ പങ്കാളിത്തം മൂലം ഇരകളായവരാണു പരാതിക്കാർ. കേംബ്രിജിനു ഫേസ്ബുക് ചോർത്തി നൽകിയ വിവരങ്ങളുടെ പേരിൽ $725 മില്ല്യൺ നൽകാൻ ഡിസംബറിൽ അവർ തയാറായിരുന്നു. 

കേംബ്രിജ് അനാലിറ്റിക്ക 87 മില്യൺ ഫേസ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നു 2018 മാർച്ചിൽ ക്രിസ്റ്റഫർ വൈലി എന്നയാൾ വെളിപ്പെടുത്തിയിരുന്നു. 2016 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ആയിരുന്നു അത്.