ചുഴലിക്കാറ്റിന്റെ താണ്ഡവം: ന്യൂസിലന്‍ഡില്‍ അടിയന്തരാവസ്ഥ

author-image
athira kk
New Update

വെല്ലിങ്ങ്ടണ്‍: ഗബ്രിയേല്‍ ചുഴലിക്കാറ്റിന്റെ താണ്ഡവത്തില്‍ വിറച്ച് ന്യൂസിലന്‍ഡ്. പ്രളയവും മണ്ണിടിച്ചിലും കാരണം കടുത്ത പ്രതിസന്ധി ഉടലെടുത്തതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisment

publive-image

ഇത് മൂന്നാം തവണയാണ് ന്യൂസിലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 2019 ലെ ൈ്രകസ്ററ് ചര്‍ച്ച് ഭീകരാക്രമണം, 2020ല്‍ കോവിഡ് എന്നിവയെ തുടര്‍ന്നാണ് മുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വടക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത മഴയേയും കാറ്റിനേയും തുടര്‍ന്ന് അര ലക്ഷത്തോളം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

ന്യൂസിലാന്‍ഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക്ലന്‍ഡിന് സമീപമുള്ള നിരവധി ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി റോഡുകള്‍ തകര്‍ന്നു. ചൊവ്വാഴ്ച കൂടുതല്‍ മഴയും കാറ്റും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെസ്ററ് ഓക്ക്ലന്‍ഡില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് ഒരു അഗ്നിശമന സേനാംഗത്തെ കാണാതായതായും മറ്റൊരാള്‍ ഗുരുതരാവസ്ഥയിലാണെന്നും ന്യൂസിലന്‍ഡ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വിമാന സര്‍വീസ് നിര്‍ത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ചിലത് പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍ ന്യൂസിലാന്‍ഡ് അറിയിച്ചു.