പോര്‍ച്ചുഗീസ് കത്തോലിക്കാ സഭയിലെ ബാലപീഡനം: 512 പേര്‍ തെളിവ് നല്‍കി

author-image
athira kk
New Update

ലിസ്ബന്‍: പോര്‍ച്ചുഗീസ് കത്തോലിക്കാ സഭയുടെ കീഴിലുള്ള പള്ളികളില്‍ നടന്ന ബാല പീഡനങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ സ്വതന്ത്ര സമിതി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 512 പേര്‍ കുട്ടിക്കാലത്ത് വൈദികരുടെ പീഡനത്തിന് ഇരകളായതായി അന്വേഷണ സമിതിക്കു മുന്നില്‍ വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Advertisment

publive-image

1950 മുതലുള്ള പീഡനക്കേസുകളാണ് സ്വതന്ത്ര സമിതി അന്വേഷിച്ചത്. അന്നു മുതല്‍ 4415 പേര്‍ ലൈംഗിക പീഡനത്തിന് ഇരയായതായി അന്വേഷണ സമിതി തലവനായ സൈക്യാട്രിസ്ററ് പെഡ്രോ സ്ട്രെച്ച് പറഞ്ഞു. പ്രതികളില്‍ 77 ശതമാനവും വൈദികരാണ്. ചര്‍ച്ചുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ് ബാക്കിയുള്ളവര്‍.

ഒരുവര്‍ഷം മുമ്പ് പോര്‍ച്ചുഗീസ് ബിഷപ്പുമാരാണ് അന്വേഷണത്തിന് സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്തിയത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ബിഷപ്പുമാര്‍ അടുത്ത മാസം ചര്‍ച്ച ചെയ്യും. അതേസമയം, വിരലിലെണ്ണാവുന്ന ലൈംഗിക പീഡനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്ന് മുതിര്‍ന്ന ചര്‍ച്ച് വക്താക്കള്‍ നേരത്തേ അവകാശപ്പെട്ടിരുന്നു.